തുറവൂർ-കുമ്പളങ്ങി റോഡ് തകർന്നു
Sunday, September 22, 2024 11:12 PM IST
തുറവൂർ: തിരക്കേറിയ തുറവൂർ - കുമ്പളങ്ങി റോഡ് തകർന്ന് തരിപ്പണമായി. റോഡിലെ വൻകുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. അരൂർ തുറവൂർ ഉയരപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ഈ റോഡിലൂടെയാണ് തിരിച്ചുവിടുന്നത്. കൂടാതെ നിരവധി കെഎസ് ആർടിസി, സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ടാറിംഗ് നടത്താതെ കുഴിയടക്കൽ നാടകം മാത്രമാണ് നടക്കുന്നത്.

എട്ടു വർഷം മുമ്പാണ് തുറവൂർ - കുമ്പളങ്ങി റോഡിൽ അവസാനമായി ടാറിംഗ് നടത്തിയത്. കുറച്ചുകാലങ്ങൾക്കുശേഷം തകർന്നുതുടങ്ങിയ റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. തകർച്ചയിലായ റോഡിൽ മാസങ്ങൾക്ക് മുൻപ് രൂപപ്പെട്ട കുഴികൾ കാലവർഷം ആരംഭിച്ചതോടെ ഇരട്ടിയിലധികമായി. ചിലയിടങ്ങളിൽ റോഡിന്‍റെ ഭാഗം ഇടിഞ്ഞുതാഴുന്നുണ്ട്.

കഴിഞ്ഞയിടെ ചില കുഴികൾ സിമന്‍റ് മിശ്രിതം ഇട്ട് അടച്ചെങ്കിലും മഴയിൽ ഇവയെല്ലാം ഒലിച്ചുപോകുകയും നിലവിൽ കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്.


കുഴികളിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റുമ്പോൾ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ദിവസവും നിരവധി അപകടങ്ങളാണ് ഈ റോഡിൽ സംഭവിക്കുന്നത്. തുറവൂർകവലയ്ക്ക് പടിഞ്ഞാറു ഭാഗത്തായി വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ടി ഡി കവലയിൽ വെള്ളക്കെട്ടു പരിഹരിക്കുവാനായി റോഡിൽ ടൈൽ കട്ടകൾ പാകിയതിൻ്റെ ഇരുവശവും റോഡ് പൂർണമായും തകർന്ന് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.

നാലുകുളങ്ങര മുതൽ എരമല്ലൂർ വരെയും കുമ്പളങ്ങി വരെയും ആളെ കൊല്ലുന്ന നൂറുകണക്കിന് കുഴികളാണ് ഉള്ളത്. അടിയന്തിരമായി തുറവൂർ-കുമ്പളങ്ങി -എരമല്ലൂർ റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.