കാത്തിരുന്ന റോഡ് യാഥാർഥ്യമായി; മാസങ്ങൾക്കകം തകർന്നു കുഴിയായി
Friday, September 20, 2024 11:56 PM IST
അന്പലപ്പുഴ: നാട്ടുകാർ കാത്തുകാത്തിരുന്ന റോഡ് യാഥാർഥ്യമായെങ്കിലും നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് തകർന്നു. ഉദ്ഘാടനം പോലും ചെയ്യാത്ത റോഡിൽ പലയിടത്തും ടാർ ഇളകി. നിർമാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം മുരളിമുക്ക് മുതൽ ദേശീയപാത വരെയുള്ള റോഡാണ് തകർന്നത്.

റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 64 ലക്ഷം രൂപ ചെലവിലാണ് 800 മീറ്റർ റോഡ് പുനർനിർമിക്കാൻ തീരുമാനിച്ചത്. നിർമാണത്തിനായി രണ്ടു വർഷം മുൻപ് റോഡ് പൊളിച്ചിട്ടതാണ്. പിന്നീട് കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡു നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏതാനും മാസം മുമ്പ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.

പലതവണ പരാതി

റോഡ് യാഥാർഥ്യമാക്കാൻ നാട്ടുകാർ സെക്രട്ടേറിയറ്റ് പടിവരെ കടന്നു. എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പലതവണ പരാതിയും നൽകി. ഒടുവിൽ എംഎൽഎ ഇടപെട്ട് വിളിച്ചുചേർത്ത യോഗത്തിനുശേഷമാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. മാസങ്ങൾക്കു മുൻപ് ടാറിംഗ് പൂർത്തീകരിക്കുകയും ചെയ്തു.

മൂന്നു മീറ്റർ വീതിയിൽ ടാറിംഗും ഇരുവശത്ത് അരമീറ്റർ വീതം കോൺക്രീറ്റ് ചെയ്യുമെന്നുമായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ, ടാറിംഗ് പൂർത്തിയായതോടെ കരാറുകാരൻ കടന്നു. മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്‍റെ ഇരുഭാഗത്തുമുള്ള കോൺക്രീറ്റ് യാഥാർഥ്യമായില്ല. ടാർ ചെയ്ത പല ഭാഗവും തകർന്നു. ചെറിയ കമ്പ് കൊണ്ട് കുത്തിയാൽപ്പോലും കുഴിഞ്ഞുപോകുന്ന രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. 15 ലേറെ സ്കൂൾ ബസുകളാണ് ഇതിലൂടെ ഓടുന്നത്.

ശാപമോക്ഷമായില്ല

ഇപ്പോൾത്തന്നെ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.

കാലുകൊണ്ട് നല്ലതുപോല ചവിട്ടിയാൽ കുഴിഞ്ഞുപോകുന്ന അവസ്ഥയിലാണ് റോഡ്.
കാത്തുകാത്ത് ലഭിച്ച റോഡ് മാസങ്ങൾ കൊണ്ട് തകർന്നതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.

റോഡിന്‍റെ തകർച്ചയെക്കുറിച്ച് നാട്ടുകാർ നിരവധി കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് എച്ച്. സലാം എംഎൽഎയും മന്ത്രി ഉൾപ്പെടെയുള്ളവർക്ക‌ു പരാതി നൽകിയിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും പരിശോധന നടത്താൻ ആരുമെത്തിയില്ല. റോഡിന്‍റെ തകർച്ചയ്ക്ക് ഇതുവരെ ശാപമോക്ഷവുമായില്ല. അടിയന്തരമായി റീ ടാർ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നട്ടുകാരുടെ ആവശ്യം.