ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസന സ്വപ്നത്തിൽ
Sunday, September 22, 2024 11:12 PM IST
ചെങ്ങന്നൂർ: ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്‍റെ നവീകരണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമൃത് ഭാരത് സ്റ്റേഷൻ വികസനപദ്ധതി പ്രകാരം 2024 ഫെബ്രുവരിയിലാണ് അന്തരാഷ്ട്രനിലവാരത്തിൽ നവീകരിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ കൂടിയാണ് നിർവഹിച്ചത്.

ഉദ്‌ഘാടനവും 360 കോടി രൂപ ഫണ്ട് വകയിരുത്തലും നടന്നിട്ടും സ്റ്റേഷനിൽ ജോലികളൊന്നും നാളിതുവരെ ആരംഭിക്കാത്തതു പ്രതിഷേധാർഹമാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, പ്രത്യേകിച്ച് തീർഥാടന കാലത്ത് അനുവദിച്ച ഫണ്ട് അടിയന്തരമായി വിനിയോഗിക്കണം. പദ്ധതി എത്രയും വേഗം ആരംഭിക്കണമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ദിനംപ്രതി നിരവധി ദീർഘദൂര ട്രെയിനുകൾ കടന്നുപോകുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഉപകാരപ്പെടുന്നത്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്‍റെ വികസനപ്രവർത്തനങ്ങൾ എല്ലാവർഷവും ശബരിമല തീർഥാടനത്തിനെത്തുന്ന പതിനായിരക്കണക്കിന് തീർഥാടകർക്കും ഗുണം ചെയ്യുന്നതാണ്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേ ഷൻ പരമ്പരാഗത കേരളീയ വാസ്‌തു മാതൃകയിലാണ് പണിയുന്നത്. വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളാണു പുതിയ സ്റ്റേേഷനിൽ ഉണ്ടാവുക. 1955ൽ നിർമിച്ച പഴയ സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കി 10615 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് പുതിയ കെട്ടിടസമുച്ചയം നിർമിക്കുക.

11195 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്നു പ്ലാറ്റ്ഫോമുകളും വികസിപ്പിക്കും. രണ്ടു ഫുട് ഓവർ ബ്രിഡ്‌ജുകൾ നിർമിക്കും. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു 36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സ്. സ്‌നാക്‌സ് ബാർ, വിശ്രമസ്ഥലം എന്നിവയുണ്ടാകും.


13 ലിഫ്റ്റുകളും 10 എസ്കേലറ്ററുകളും സ്ഥാപിക്കും. ഓഫീസ് ബ്ലോക്ക്, ആർപിഎഫ് ബ്ലോക്ക്. നിലവിലെ ആർപിഎഫ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കി, സ്റ്റാഫ് ക്വാർട്ടേഴ്സിനുസമീപം പുതിയതു നിർമിക്കും. 71710 ചതുരശ്ര അടിയിൽ രണ്ടാം ഓഫീസ് ബ്ലോക്ക്, ‌സ്റ്റേഷൻ മാനേജർ ബിൽഡിംഗ്, രണ്ടു റിസർവേഷൻ കൗണ്ടറുകൾ, ഏഴു ടിക്റ്റ് കൗണ്ടറുകൾ എന്നിവയുണ്ടാകും.

യാത്രക്കാർക്കും തീർഥാടകർക്കും വിശ്രമിക്കാൻ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടോ, ടാകസി വാഹനങ്ങൾക്കു കടന്നുപോകാൻ പ്രത്യേക പാത നിർമിക്കും. 90,000 ചതുരശ്ര അടിയിൽ മൾട്ടി ലവൽ പാർക്കിംഗാണ് നിർമിക്കുന്നത്.

സ്റ്റേഷനും സ്വകാര്യബസ് സ്‌റ്റാൻഡുമായി ബന്ധിപ്പിക്കുന്ന വാക്ക് വേ വിഭാവനം ചെയ്യുന്നു.
6500 ചതുരശ്ര മീറ്ററിൽ നാലു നിലകളിൽ പിൽഗ്രിം ഷെൽറ്റർ, തീർഥാടകർക്കു പണം കൊടുത്ത് ഉപയോഗിക്കാവുന്ന മുറികളും ഉണ്ടാകും.

8000 ചതുരശ്ര അടിയിൽ യാത്രക്കാർ നിലവിലെ വേ ഇൻവഴി അകത്തേക്കു കടന്ന് പിൽഗ്രിം ഷെൽറ്ററിനു മുന്നിലുടെ പുറത്തേക്കു പോകുന്ന തരത്തിൽ രണ്ട് വഴികൾ നിർമിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നത് വഴി ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം പ്രാദേശിക സമൂഹത്തിനു കാര്യമായ പ്രയോജനം ചെയ്യുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.