ഗ്രാമ സഡക് യോജന പദ്ധതിയിൽ ചുനക്കരയിലെ റോഡ് നിർമാണം
Sunday, September 22, 2024 11:12 PM IST
ചാരുംമൂട്: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ചുനക്കര ഗ്രാമപഞ്ചായത്തിലെ കിടങ്ങിൽ മുക്ക്-വെട്ടിക്കോട് റോഡിന്റെ ബാക്കി ഭാഗമായ പടിപ്പുരക്കൽ ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

നിലവിലുള്ള റോഡ് പൂർണമായും പൊളിച്ചുമാറ്റി പകരം പുതിയ റോഡിന്‍റെ നിർമാണം ഉടൻ ആരംഭിക്കും. റോഡ് റോളർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയ ഭാഗം നിരപ്പാക്കും. തുടർന്ന് ടാറിംഗ് ഉൾപ്പെടെയുള്ള മുഴുവൻ നിർമാണപ്രവർത്തനങ്ങൾ ഒക്ടോബർ മാസത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്‍റ് ഏജൻസിയാണ് ഈ പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. 3.45 കോടി രൂപ ചെലവിൽ 3.13 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ഈ റോഡിന്‍റെ ആദ്യഘട്ടമായ 2.02 കിലോമീറ്റർ ദൂരമുള്ള ഭാഗം നേരത്തെ പൂർത്തിയാക്കിയിരുന്നു.


പദ്ധതി പൂർത്തിയാകുന്നത് കിടങ്ങിൽ മുക്ക്, വെട്ടിക്കോട് പ്രദേശങ്ങളിലെ യാത്രാസൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തും.

മാവേലിക്കര മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പി.എം.ജി.എസ്.വൈ പോലുള്ള പദ്ധതികളിലൂടെ ഒരു വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.