അരൂര്‍-തുറവൂര്‍ ദേശീയപാത നിര്‍മാണം: ഹെവി വാഹനങ്ങളുടെ നിരോധനം കര്‍ശനമാക്കും
Monday, September 23, 2024 11:36 PM IST
ആലപ്പുഴ: ദേശീയപാത എലിവേറ്റഡ് ഹൈവേ നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ പാതയില്‍ ദീര്‍ഘദൂര കണ്ടെയ്നര്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കര്‍ശനമാക്കും. ഡീവിയേഷന്‍ ആവശ്യമുള്ള ഭാഗങ്ങളില്‍ മൂന്നു ഭാഷയിലായി സൈന്‍ ബോര്‍ഡ് സ്ഥാപിക്കും. കൂടുതല്‍ ഹോം ഗാര്‍ഡുകളെ വിന്യസിക്കാനും ഹൈറ്റ് ബാര്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാനും എലിവേറ്റഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി പി. പ്രസാദിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

ദേശീയപാത നിര്‍മാണം നടക്കുന്നയിടങ്ങളില്‍, പ്രത്യേകിച്ച് ബാരിക്കേഡുകള്‍ക്കരികിലായി ആവശ്യമില്ലാത്ത നിര്‍മാണസാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് ഉടന്‍ തന്നെ നീക്കി വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനുള്ള അവസരമൊരുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതുറപ്പുവരുത്താന്‍ പ്രദേശത്ത്് ഇന്നു പൊലീസ്, ദേശീയപാത അധികൃതര്‍, മറ്റ് ഉദ്യാഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. റോഡിലെ ഇന്‍റര്‍ലോക്ക് ചെയ്ത ഭാഗത്തിനും നടപ്പാതയ്ക്കും ഇടയിലുള്ള വിടവില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ജെഎസ്ബി ഉപയോഗിച്ച് വിടവ് നികത്തുന്ന പണി ഉടന്‍ ആരംഭിക്കും.


വാഹനങ്ങളുടെ ഓവര്‍ടേക്കിംഗ് നിരോധിച്ചയിടങ്ങളില്‍ അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച നിര്‍ദേശ ബോര്‍ഡുകള്‍ ആവശ്യമുള്ള ഇടങ്ങളില്‍ സ്ഥാപുക്കും. അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ അഞ്ചിടങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ള കയ്യേറ്റങ്ങള്‍ പോലീസ് സഹായത്തോടെ ഇന്നുതന്നെ ഒഴിപ്പിക്കും. അരൂര്‍ പുത്തന്‍തോടിലെ മാലിന്യം നീക്കി വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.