കൊല്ലം-തേനി ദേശീയപാത വികസനം: സംയുക്ത പരിശോധന പൂർത്തിയായി
Sunday, September 22, 2024 3:33 AM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183ന്‍റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിനു മുമ്പുള്ള സംയുക്ത പരിശോധനയുടെ ഒന്നാം ഘട്ടം പൂർത്തിയായി.

കൊല്ലം ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തിയായ ആനയടിയിൽ നിന്നു ചെങ്ങന്നൂർവരെയുള്ള പരിശോധനയാണ് പൂർത്തിയായത്. ഇനി കൊല്ലം ജില്ലയുടെ ഭാഗമായ കടവൂർ ഒറ്റക്കൽ ജംഗ്ഷൻ മുതൽ വയ്യാങ്കരവരെ രണ്ടാം ഘട്ട സംയുക്ത പരിശോധന ആരംഭിക്കും. പ്രാഥമിക സർവേയുടെ പൂർത്തീകരണത്തിനുശേഷം വിശദമായ ഡിപിആറും സ്ഥലം ഏറ്റെടുപ്പിനുള്ള ത്രീ എ നോട്ടിഫിക്കേഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കും.

കൊല്ലം -തേനി ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ വിവരങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസുകളിൽനിന്നു ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചിട്ടുണ്ട്.

നാലുവരിപ്പാതയായി

കൊല്ലം ജില്ലയിലെ സംയുക്ത പരിശോധന പൂർത്തിയായാൽ ഉടൻ ഏറ്റെടുക്കേണ്ട ഭൂമി അളന്ന് കല്ലിടും. ദേശീയപാത വിഭാഗം കൊല്ലം എക്സിക്യൂട്ടീവ് എൻജിനിയർ ജോൺ കെന്നത്ത്‌, കൊല്ലം -തേനി ദേശീയപാത സ്ഥലം ഏറ്റെടുപ്പ് ജില്ലാ സ്പെഷൽ തഹസിൽദാർ സിന്ധു, പ്രോജക്ട് കൺസൽട്ടന്‍റ് ഹേമന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂർ മുതൽ ആനയടി വരെ കഴിഞ്ഞ മാസം 29ന് പരിശോധന ആരംഭിച്ചത്.

ദേശീയപാത കടന്നുപോകുന്ന പ്രധാന ജംഗ്‌ഷനുകൾ കൂടുതൽ വിപുലീകരിക്കും. നാലുവരിപ്പാതയായാണ് കൊല്ലം -തേനി ദേശീയപാത പുനർനിർമിക്കുന്നത്. കൊല്ലം മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്ത് 22 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി.


മുംബൈ ആസ്ഥാനമായ ശ്രീകണ്ഠ കൺസൾട്ടൻസി ആണ് കൊല്ലം- തേനി ദേശീയപാതയുടെ ഡി പി ആർ കൺസൾട്ടൻസ്. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേനമ്പർ, വിസ്‌തീർണം, വില്ലേജ് എന്നിവ ഉറപ്പുവരുത്താനാണ് സംയുക്ത പരിശോധന നടത്തിയത്. 16 മീറ്റർ വീതി യിലാണ് റോഡുനിർമാണം. 16 മീറ്ററിൽ 12 മീറ്റർ വീതിയിലാണ് ടാറിംഗ്.

ഭൂമി ഏറ്റെടുക്കൽ

നിലവിൽ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്‍റെ സൈറ്റിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങളുണ്ട്. 3എ വിജ്ഞാപനത്തിന് പുറമേ പോർട്ടിൽ അപ്ലോഡ് ചെയ്യുന്ന ഭൂമി സംബന്ധിച്ച് ഹിയറിംഗും പ്രധാനമാണ്. തുടർന്നാണ് അതിർത്തി നിർണയിച്ച് കല്ലിടീൽ. അതുകഴിഞ്ഞാൽ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ത്രീഡി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതോടൊപ്പം നഷ്ടപരിഹാരം നിർണയിച്ച് വില നിശ്ചയിച്ച് ഭൂമിഏറ്റെടുത്ത നടപടി പൂർത്തീകരിക്കും.

അലൈൻമെന്‍റിന് അംഗീകാരം ലഭിച്ചിട്ട് ഒന്നരവർഷമായി. കൊല്ലം തേനി ദേശീയപാത നിർമാണം കൊല്ലം ബൈപാസിൽ കടവൂർ ഒറ്റക്കൽ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് കവല വരെ 58 കിലോമീറ്ററാണ്. കടവൂർ, പെരിനാട് ആർഒബി, അഞ്ചാലുംമൂട്, കുണ്ടറ ഇളംമ്പള്ളൂർ, ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട്, കൊല്ലകടവ് വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ എത്തും. തുടർന്ന് കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പംവഴി തേനിയിൽ പാത അവസാനിക്കും.