കലയുടെ കൊലപാതകം: കസ്റ്റഡി കാലാവധി ഇന്നു തീരും, നീട്ടാൻ കോടതിയിൽ അപേക്ഷ നൽകും
Sunday, July 7, 2024 11:23 PM IST
ഡൊമിനിക് ജോസഫ്

മാന്നാർ:കലയുടെ കൊലപാതകത്തിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. കസ്റ്റഡി കാലാവധി നീട്ടി കിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവുകൾ ശേഖരിക്കുവാനുമായിട്ടാണ് കസ്റ്റഡി അപേക്ഷ നീട്ടുന്നത്. ഇതിനിടയിൽ ഫോറന്‍സിക് ഫലം വൈകുന്നത് പൊലീസിനെ കുഴയ്ക്കുന്നു. കൂടാതെ നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും അല്ലാതെയും ചോദ്യം ചെയ്തതിൽ പുതിയ വെളിപ്പെടുത്തലുകളൊന്നും ഉണ്ടായില്ല. അതിനാൽത്തന്നെ ചോദ്യം ചെയ്യൽ തുടരാനാണ് പൊലീസിന്‍റെ ശ്രമം. അതിനാലാണ് കസ്റ്റഡി നീട്ടി കിട്ടാൻ കോടതിയിൽ പോലീസ് അപേക്ഷ നൽകുന്നത്. പല മൊഴികളിലും വ്യക്തതയില്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഇട്ടെന്ന പ്രതികളിൽ ഒരാളുടെ മൊഴിയിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ, മറ്റെവിടെയെങ്കിലും മാറ്റിയേക്കാമെന്ന സംശയവും ഇവർതന്നെ പറയുന്നു. ചിലപ്പോൾ നാട്ടില്‍നിന്നുതന്നെ ഇതു മാറ്റിയിട്ടുണ്ടാകുമെന്ന സംശയവും പ്രതികൾ പ്രകടിപ്പിച്ചു.അതിനാൽ

മാന്നാര്‍ ഇരമത്തൂരിലെ കലയുടെ കൊലപാതകത്തില്‍ മൃതദേഹം തേടിയുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും നീളുന്നു. കലയെ കൊലപ്പെടുത്തിയെങ്കില്‍ മൃതദേഹം നാട്ടില്‍നിന്നും മറ്റു ജില്ലകളിലേക്കു മാറ്റിയതായി സംശയം ബലപ്പെടാൻ കാരണം അനിലിന്‍റെ ക്രിമിനൽ പശ്ചാത്തലമാണ്. ഇയാൾ നാട്ടിൽ അക്കാലത്ത് സ്പിരിറ്റ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടത്തി. അക്കാലത്ത് ഇയാളുമായി ബന്ധമുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ നെടുങ്കണ്ടത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റൊരാൾ അനിലിന്‍റെ അയൽക്കാരനാണ്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം മറ്റിടങ്ങളിലേക്കു മാറ്റിയതിന്‍റെ സൂചനകളിലേക്കും വഴി തുറന്നത്. കസ്റ്റഡിയിലെടുത്ത ചിലര്‍ പറഞ്ഞിന്‍റെ പിന്‍ബലത്തിലാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന നടത്തിയത്.


‌ഈ സാഹചര്യത്തിലാണ് മറ്റൊരു സംഘത്തിന്‍റെ സഹായത്തോടെ മൃതദേഹം നാട്ടില്‍നിന്നും മാറി മറ്റെവിടെയങ്കിലും മറവു ചെയ്തിരിക്കാം എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധ തിരിയുന്നത്. ഇതേത്തുടര്‍ന്നാണ് മറ്റൊരു ക്രിമിനല്‍ സംഘത്തില്‍ ഉണ്ടായിരുന്ന ആളുകളിലേക്കു പോലീസ് അന്വേഷണത്തിന്‍റെ ദിശ മാറ്റിയിരിക്കുന്നത്. ഊമക്കത്തിലെ സൂചന പ്രകാരം നാട്ടിലുള്ള പലരേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതൊക്കെ സുദായ സംടനയിലെ ഭിന്നിപ്പിന്‍റെ പേരില്‍ ചിലര്‍ നല്‍കുന്ന സൂചനകള്‍ മാത്രമാണ് എന്നും കരുതുന്നു.

കേസില്‍ സാക്ഷിയായിമാറിയ സുരേഷ് കുമാറിന്‍റെ മൊഴിയെ ബലപ്പെടുത്തുന്നതിനായി മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ അനുബന്ധ മൊഴികള്‍ കണ്ടെത്താനാണ് പോലീസിന്‍റെ ഇപ്പോഴത്തെ ശ്രമം. സെപ്റ്റിക് ടാങ്ക് തുറന്ന് കണ്ടെടുത്ത മൃതദേഹത്തിന്‍റെ എന്നു കരുതുന്ന അവശിഷ്ടങ്ങള്‍ 15 വര്‍ഷത്തിനു ശേഷമുള്ളത് ആയതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഡിഎന്‍എ വേര്‍തിരിക്കുക ഏറെ പ്രയാസകരമായിരിക്കുമത്രേ.

വര്‍ഷങ്ങള്‍ കഴിയുന്തോറും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിയുന്ന വ്യക്തമായ തെളിവുകള്‍ കിട്ടാതെ വരുമെന്നതും പോലീസിനെ കുഴപ്പിക്കുന്നു.

എന്തായാലും കല കൊല്ലപ്പെട്ടെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഇനി കലയുടെ മൃതദേഹം കണ്ടെത്തുക പോലീസിന് വെല്ലുവിളി തന്നെയാണ്. ഇതിനോടകം നിരവധിപേരെ ചോദ്യം ചെയ്യുകയും അതിൽ ലഭിക്കന്ന വിവരത്തിൽ പോലീസ് പല ബാച്ചുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും ചെയ്യുന്നു. ഏതു വിധത്തിലും കേസ് തെളിയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പോലീസ് സംഘം നീങ്ങുന്നത്. അതിനിടയിൽ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കി. അനിൽ എത്തിയാലെ അന്വേഷണത്തിന് എന്തെങ്കിലും ഗുണമുണ്ടാകുകയുള്ളു എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.