ജില്ലയില്‍ ‘ഈഡിസിന് ഇടമില്ല' കാമ്പയിന് തുടക്കം
Sunday, July 7, 2024 11:23 PM IST
ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഈഡിസിന് ഇടമില്ലെന്ന ജില്ലാതല ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു. ആരോഗ്യസ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഇന്നും നാളെയും‍ വാര്‍ഡ് തലത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടുംബശ്രീ അംഗങ്ങള്‍, വണ്‍ ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍, ആശാപ്രവര്‍ത്തകര്‍, മെഡിക്കല്‍/നഴ്‌സിംഗ്/പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, യൂത്ത് ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയ സാധ്യമായ എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി. പണിക്കര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ ടി. ബിനോയ്, ജില്ല എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ജി. രജനി ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടെത്തി കൊതുക് നശീകരണ പദാര്‍ഥങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിക്ഷേപിക്കുന്നതാണ്.


കഴിഞ്ഞദിവസം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവരുടെ പരിധിയിലുള്ള വീടുകളില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിട്ടുപോയ ഇടങ്ങളില്‍ 8, 9 തീയതികളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും.

ജൂലൈ 26ന് ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങളുടെ റിവ്യൂ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. കൊതുകു പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ക്കു കാരണമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ 2023 ലെ പൊതുജനാരോഗ്യ നിയമപ്രകാരം ശക്തമായ നടപടികള്‍സ്വീകരിക്കും.