വെസ്റ്റ്നൈല്‍ പനി: രോഗബാധിത മേഖലയില്‍ പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കി
Sunday, July 7, 2024 11:23 PM IST
ആലപ്പുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വെസ്റ്റ്നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രദേശത്തെ വീടുകളില്‍ പനിയുള്ളവരെ കണ്ടെത്തുന്നതിനുള്ള ഫീവര്‍ സര്‍വ്വേ, ഉറവിട നശീകരണ, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി വരുന്നതാണ് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആശ, കമ്മ്യൂണിറ്റി വോളണ്ടിയേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ അടങ്ങുന്ന വിവിധ ടീമുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വെള്ളം കെട്ടി കിടക്കുന്ന ഇടങ്ങളില്‍ കൊതുകുനശീകരണം ഉറപ്പാക്കുന്നതിന് പ്രദേശത്തെ ഓടകളിലും കുളങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന മറ്റിടങ്ങളിലും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്‌പ്രേയിംഗ് നടത്തി. ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.

ജാഗ്രത വേണം

മഴക്കാലത്ത് കൊതുകുജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഉറവിട നശീകരണം പ്രധാനമാണ്. വെസ്റ്റ് നൈല്‍ കേരളത്തില്‍ സ്ഥിരമായി കണ്ടുവരുന്നതല്ല. എന്നാല്‍ ദേശാടനപ്പക്ഷികളില്‍നിന്നും ക്യൂലക്‌സ് കൊതുകു വഴി മനുഷ്യരിലേക്കു രോഗം പകരുന്നു.

വൈറസ് പക്ഷികളുടെ രക്തത്തില്‍ 10-20 ദിവസം വരെ ജീവിക്കുന്നു. ഈ കാലയളവില്‍ രോഗവാഹകരായ പക്ഷികളില്‍നിന്നും ക്യൂലക്‌സ് കൊതുകുകള്‍ വഴി മനുഷ്യരിലേക്കു രോഗം പകരുന്നു. ഉറവിടനശീകരണ കൊതുകു നശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക വഴി ഈ രോഗത്തെ പൂര്‍ണമായും നിയന്ത്രിക്കാം.

വിവിധ വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു. ഇതിന്‍റെ പ്രജനന രീതിയും വിത്യസ്തമാണ്. ഡെങ്കിപ്പനി, സിക്ക, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്നത് ഈഡിസ് കൊതുകുകള്‍ ആണ്. ഈഡിസ് കൊതുക് മുട്ടയിട്ടു പെരുകുന്നത് ശുദ്ധജലത്തിലാണ് അലക്ഷ്യമായി കിടക്കുന്ന പാഴ്‌വസ്തുക്കള്‍, ചിരട്ട, പൊട്ടിയ പാത്രം, അലങ്കാര ചെടികള്‍, മണിപ്ലാന്‍റ് പോലെ വെള്ളത്തില്‍ വളര്‍ത്തുന്ന ചെടികള്‍, ചെടിച്ചട്ടി, ചെടിച്ചട്ടിയുടട്രേ, അങ്കോല ചെടിയുടെ കൂമ്പ്, റബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ട, ടെറസ്, പാത്തി, അലങ്കാരക്കുളങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഈ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചതോറും ഉള്ള ഉറവിടനശീകരണത്തിനാണ് പ്രാധാന്യം ആഴ്ചതോറും വീടിനകത്തും പുറത്തും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കാം. ഉറവിടനശീകരണം ഫലപ്രദമായി നടത്തിയാല്‍ മാത്രമാണ് സ്‌പ്രേയിങ്ങും ഫോഗിങ്ങും പ്രയോജനപ്പെടുക. പകല്‍ സമയങ്ങളിലാണ് ഈഡിസ് കൊതുക് കടിക്കുക എന്നതിനാല്‍ പകല്‍ സമയങ്ങളില്‍ കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.