ശാസ്താംപുറം മാര്‍ക്കറ്റ് നവീകരണം: തര്‍ക്കം പരിഹരിച്ചു
Sunday, July 7, 2024 11:23 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയില്‍ ശാസ്താംപുറം മാര്‍ക്കറ്റ് നവീകരിച്ചു നിര്‍മിക്കുന്നതിന്‍റെ ഭാഗമായി മതില്‍ പൊളിച്ചുനീക്കുന്നതിലുള്ള തര്‍ക്കം മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തില്‍ പരിഹരിച്ചു. നഗരസഭ മാര്‍ക്കറ്റ് നവീകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച അഞ്ചു കോടി രൂപ അനുവദിച്ചു. തീരദേശ വികസന കോര്‍പറേഷന്‍റെ മേല്‍നോട്ടത്തില്‍ 1910 ചതുരശ്ര മീറ്ററില്‍ ഇരുനില മാര്‍ക്കറ്റ് കെട്ടിടം നിര്‍മിക്കുന്നതിന്‍റെ മുന്നോടിയായി നഗരസഭ നിര്‍മിച്ച പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിച്ചു. നഗരസഭയുടെ ഉത്തരവാദിത്വത്തിലാണ് ഈ പ്രവൃത്തി ആരംഭിച്ചത്.

യാര്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയെങ്കിലും വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കെട്ടിടങ്ങളുടെ പുറകു ഭാഗത്തെ ഭിത്തി പൊളിച്ചുനീക്കാന്‍ ആരംഭിച്ചതോടെയാണ് സമീപവാസികള്‍ പ്രതിഷേധവുമായി എത്തിയത്. മാര്‍ക്കറ്റ് യാര്‍ഡില്‍നിന്നു പതിനഞ്ച് അടിയിലേറെ ഉയരത്തില്‍ 16 വീടുകളും ഇവര്‍ക്കുള്ള വഴിയും സ്ഥിതി ചെയ്യുന്നു. കെട്ടിടത്തിന്‍റെ പിന്‍ഭിത്തി പൊളിച്ചുനീക്കുന്നതോടെ ഇതിനു പിന്നിലുള്ള കല്‍ക്കെട്ടിന് ബലക്ഷയം സംഭവിച്ച് മണ്ണിടിച്ചില്‍ ഉണ്ടായി വഴിയും വീടുകളും തകരും എന്നതാണ് പ്രതിഷേധത്തിനു കാരണം. ഒരു മാസം മുന്‍പ് കരാറുകാരന്‍ ജോലി നിര്‍ത്തി വച്ചിരുന്നു. കെട്ടിടം പൂര്‍ണമായി പൊളിച്ചെടുക്കുന്നതിനുള്ള തുക നഗരസഭയ്ക്കു നല്‍കുന്നതിനാണ് കരാറുകാരന്‍ ടെന്‍ഡര്‍ ഏറ്റെടുത്തത്.


സിപിഐ എം ചെങ്ങന്നൂര്‍ ലോക്കല്‍ കമ്മിറ്റികളും വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്നലെ രാവിലെ യാര്‍ഡിലെത്തിയ മന്ത്രി സജി ചെറിയാന്‍ ജനപ്രതിനിനികള്‍, പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനും കെട്ടിടത്തിന്‍റെ പിറകുഭിത്തി നിലനിര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു.

ഇതു മൂലം കരാറുകാരനു നഷ്ടമാകുന്ന തുക നഗരസഭ മടക്കി നല്‍കുന്നതിനും ധാരണയായി. പുതിയ കെട്ടിട നിര്‍മാണത്തിനായി യാര്‍ഡ് അടിയന്തരമായി സജ്ജമാക്കാന്‍ നഗരസഭയ്ക്ക്ക്ക് നിര്‍ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ അശോക് പടിപ്പുരയ്ക്കല്‍, പി ഡി മോഹനന്‍, തീരദേശ വികസന കോര്‍പറേഷന്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ മേഘനാദ കൃഷ്ണന്‍, ബാബു തൈവട, രാജു പറങ്കാമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.