35 ജീവനുകൾ പൊലിഞ്ഞിട്ടും കള്ളക്കളി തുടർന്ന് ആകാശപാത നിര്‍മാണക്കമ്പനി
Sunday, July 7, 2024 11:23 PM IST
തുറവൂര്‍: അരൂര്‍ - തുറവൂര്‍ ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് 35 മനുഷ്യ ജീവനുകള്‍ നിരത്തില്‍ പൊലിഞ്ഞിട്ടും ആകാശപാത നിര്‍മാണക്കമ്പനിയുടെ കള്ളക്കളി അവസാനിക്കുന്നില്ല. മൂന്നു ദിവസം പിന്നിട്ടിട്ടും ദേശീയ പാതയുടെ തകര്‍ന്ന ഭാഗത്തെ നിര്‍മാണം പകുതിപോലും പൂര്‍ത്തിയായിട്ടില്ല.

അപകടരഹിതമായ യാത്രാസംവിധാനം ഒരുക്കുന്നതിന് ഇരുവശങ്ങളും ടാര്‍ ചെയ്യുമെന്ന പ്രഖ്യാപനവും പാഴായി. ടാറിംഗിനു പകരം കോണ്‍ക്രീറ്റ് ചെയ്യുന്നത് ശാസ്ത്രീയമായ രീതിയിലല്ല. പല സ്ഥലങ്ങളിലും തോരാമഴയില്‍ കോണ്‍ക്രീറ്റ് ഒലിച്ചുപോവുകയാണ്.

അരുര്‍ മുതല്‍ തുറവൂര്‍ വരെ മുഴുവന്‍ ഭാഗവും തകര്‍ന്നിട്ടും അല്ലറചില്ലറ പണിനടത്തി തടിതപ്പാനുള്ള നീക്കമാണ് നിര്‍മാണക്കമ്പനി നടത്തുന്നത്. ആകാശപ്പാതയുടെ നിര്‍മാണ ആരംഭം മുതല്‍ വന്‍ തട്ടിപ്പാണ് കരാറുകാര്‍ നടത്തുന്നത്. ദേശീയപാതയുടെ ഇരുവശവും വീതികൂട്ടി ടാര്‍ ചെയ്യുമെന്ന വ്യവസ്ഥ തുടക്കത്തിലെ ഇവര്‍ ലംഘിച്ചു. കുറച്ചു മെറ്റലും മെറ്റല്‍ പൊടിയും ഇട്ടതല്ലാതെ മറ്റൊന്നും ഇവര്‍ ചെയ്തില്ല. ഇതിലൂടെ കോടികളുടെ ലാഭമാണ് കരാര്‍ കമ്പനിക്കുണ്ടായത്. ഇതിന്‍റെ ശതമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും നല്‍കിക്കൊണ്ട് എല്ലാവരുടേയും വായടച്ചു. അതുകൊണ്ടുതന്നെ നിരവധി യാത്രക്കാരുടെ ജീവന്‍ ഈ റോഡില്‍ ചതഞ്ഞ് അരയപ്പെട്ടപ്പൊഴും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും പ്രതികരിക്കാതിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആകാശപാത നിര്‍മാണക്കമ്പനിയുടെ അനാസ്ഥ മൂലം ഈ നിരത്തില്‍ പൊലിഞ്ഞ ഓരോ മനുഷ്യജീവനുകള്‍ക്ക് 10 ലക്ഷം രൂപയെങ്കിലും കരാറുകാരില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. അവസാനം കുത്തിയതോട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യാപാരികളും ആകാശപാത നിര്‍മാണം തടഞ്ഞുകൊണ്ട് സമരം ആരംഭിച്ചപ്പോഴാണ് ജില്ലാ ഭരണകൂടവും ഉണര്‍ന്നത്. കൂടാതെ

ഹൈക്കോടതി കരാര്‍ കമ്പനിയെയും അധികൃതരെയും രൂക്ഷമായി വിമര്‍ശിച്ചതോടെ നടപടികള്‍ വേഗത്തിലായി. 36 പേരുടെ ജീവന്‍ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങള്‍ എല്ലാം കോടതി അന്വേഷിച്ചു വരികയാണ്. 8 ന് വീണ്ടും ഇക്കാര്യങ്ങള്‍ എല്ലാം കോടതി വീണ്ടും വിലയിരുത്തും. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അരൂര്‍ തുറവൂര്‍ ഉയരപ്പാത പ്രദേശം സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടിയിരുന്നു.


ഇതിനിടെ ആകാശപാതയുടെ നിര്‍മാണത്തിനിടെ ഉണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ തകര്‍ന്ന റോഡുകള്‍ മൂന്ന് ദിവസത്ിനുള്ളില്‍ നന്നാക്കണമെന്ന തീരുമാനം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് അരൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആകാശപാത നിര്‍മാണം തടസപപ്പെടുത്തി ധര്‍ണ നടത്തി. കരാര്‍ കമ്പനിയും നാഷണല്‍ ഹൈവേ അധികാരികളും വ്യവസ്ഥകള്‍ പാലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. മൂന്നുദിവസം പിന്നിട്ടിട്ടും റോഡ് നിര്‍മാണം പകുതിപോലും പൂര്‍ത്തിയായിട്ടില്ല. വാഹനങ്ങള്‍ ഇടറോഡുകളിലൂടെ തിരിച്ചുവിടുന്നത് മൂലം അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായി. ഈ ഭാഗത്തെ സ്‌ക്കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കിയിരിക്കുകയാണ്.

അപകട രഹിതമായ യാത്രാസംവിധാനം ഒരുക്കുന്നതിന് ഇരുവശങ്ങളും ടാര്‍ ചെയ്യുമെന്ന പ്രഖ്യാപനവും പാഴായെന്ന് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കരാര്‍ കമ്പനി ജനങ്ങളെ പറ്റിക്കുകയാണ്. ഇതിനെല്ലാം ജില്ലാ കളക്ടറും നാഷണല്‍ ഹൈവേ അതോറിറ്റിയും ഒത്താശ നല്‍കുകയാണെന്നും പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണി ധര്‍ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇ. ഇ. ഇഷാദ്, സി.കെ. പുഷ്പന്‍, എ. അലക്‌സ്, എം.ബി. ബിജു, സന്ധ്യ ശ്രീശന്‍, ഇ.വി. തിലകന്‍, ഉദയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഭാരവാഹനങ്ങള്‍ വഴിതിരിച്ചു വിടുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തത് ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നു. ഭാരവാഹനങ്ങള്‍ ഇപ്പോഴും ദേശിയ പാതയിലൂടെയാണ് കടന്നു പോകുന്നത്. അവശ്യ സര്‍വീസായ ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത വിധത്തിലാണ് ഭാരവാഹനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് ലംഘിച്ച് നിര്‍മാണമേഖലയിലൂടെ സഞ്ചരിക്കുന്നത്. ഇനിയും മനുഷ്യജീവനുകള്‍ എത്ര പൊലിഞ്ഞലും ലാഭക്കൊതിയുമായി മുന്നോട്ടുപോകുന്ന നിര്‍മാണക്കമ്പനിയില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്ക് ഇല്ലാതാകുകയാണ്.