കൊല്ലം-തേനി ദേശീയപാതയിൽ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷൻ സ്ഥിരം അപകടമേഖല
Sunday, July 7, 2024 4:22 AM IST
മാങ്കാംകുഴി: കൊല്ലം -തേനി ദേശീയ പാതയുടെ ഭാഗമായ മാങ്കാംകുഴി -ചാരുംമൂട് റോഡിലെ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷൻ സ്ഥിരം അപകടമേഖലയായി മാറിയിട്ടും ശക്തമായ സംവിധാനം ഏർപ്പെടുത്താത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം.

കഴിഞ്ഞ ദിവസം മിനി വാൻ നിയന്ത്രണം വിട്ട് റോഡരുകിലെ താഴ്ചയിലേക്കു മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി വാഹനങ്ങൾ സമാന രീതിയിൽ നിയന്ത്രണംവിട്ട് മറിയുകയുണ്ടായി. കുത്തനെ ഇറക്കം ഇറങ്ങി വരുന്ന കൊടുംവളവിൽ റോഡിന് വീതി ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കുത്തനെയുള്ള കൊടുംവളവിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുന്നതും പതിവായി മാറി.

അപകടം നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തട് അധികൃതർക്ക് നിസംഗ നിലപാടാണ്. അപകടം നിയന്ത്രിക്കാൻ റോഡിന് സമീപം ഇരുമ്പുവേലി നിർമിച്ചെങ്കിലും ഇതും അപകടത്തിൽ തകർന്നു. കൊല്ലം -തേനി ദേശീയ പാതയുടെ വികസന പദ്ധതിയിൽ അപകടം ഒഴിവാക്കാൻ ഇവിടെ വളവ് ഒഴിവാക്കി റോഡ് വീതികൂട്ടി നിർമിക്കുമെന്നാണ് അധികൃതർ പറയുന്നത്.


കൊല്ലം ഹൈസ്കൂൾ ജംഗ്‌ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗത്ത് 12 മീറ്റർ ടാറിംഗും ബിൽറ്റ് അപ്പ് ഏരിയയിൽ ഇരുവശത്തും ഓടയും ഫുട്പാത്തും നിർമിക്കാനുള്ള നിർദേശവും ഉൾപ്പെട്ട അലൈൻമെന്‍റ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

അംഗീകരിച്ച അലൈൻമെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുപ്പിനായി നോട്ടിഫിക്കേഷൻ ചെയ്തിരിക്കുകയാണ്. നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്നും ഉടൻ ഉണ്ടെന്നും കഴിഞ്ഞ ദിവസം സ്ഥലം എം എൽഎ എം. എസ്. അരുൺകുമാറിന്‍റെ ചോദ്യങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.