കംബോഡിയയിൽ നിയമവിരുദ്ധ ജോലിക്ക് പ്രേരിപ്പിച്ച കേസിലെ പ്രതി പിടിയിൽ
Wednesday, October 2, 2024 7:23 AM IST
ഹരിപ്പാട്: ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കംബോഡിയയിൽ എത്തിച്ച് നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ്കുമാറിനെ (34)യാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ മൂന്നാറിൽനിന്നാണ് പ്രതി പിടിയിലാകുന്നത്.

മുതുകുളം ചേപ്പാട് കന്നിമേൽ ശാന്താലയം വീട്ടിൽ അക്ഷയിനെ (25) കബളിപ്പിച്ചാണ് പ്രതി 1,65,000 രൂപ വാങ്ങിയത്. കഴിഞ്ഞ മാർച്ച് 21ന് കംബോഡിയയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, കംബോഡിയയിൽ എത്തിച്ചശേഷം വാഗ്ദാനം ചെയ്ത ടെലികോളർ ജോലിക്കു പകരം സമൂഹമാധ്യമങ്ങളിലൂടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആൾക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന ജോലി ചെയ്യാൻ നിർബന്ധിച്ചു. ഈ ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ അക്ഷയിനെ ഇരുട്ടു മുറിയിലിട്ടു പീഡിപ്പിച്ചു.

അക്ഷയിന്‍റെ അച്ഛൻ ശാന്തകുമാരൻ മകൻ അകപ്പെട്ട വിവരം ഇന്ത്യൻ എംബസിയിൽ അറിയിച്ചു. തുടർന്ന് എംബസി ഇടപെടുകയും അക്ഷയിന് ഒപ്പമുണ്ടായിരുന്ന 60 ഓളം ഇതര സംസ്ഥാനക്കാരായ യുവാക്കളെ മോചിപ്പിച്ചിച്ച് മേയ് 24-ന് തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു. ശാന്തകുമാരാൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കനകക്കുന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കനകക്കുന്ന് ഇൻസ്‌പെക്ടർ എസ്. അരുൺ, എസ്ഐമാരായ എ. സന്തോഷ് കുമാർ, സുരേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിൻ ദത്ത്, ഗിരീഷ്, സനോജ് എന്നിവർ അടങ്ങുന്ന സംഘമാണ്പ്രതിയെ പിടികൂടിയത്.


കബളിപ്പിച്ച് ആളെക്കടത്തുന്ന സംഘത്തിൽ കൂടുതൽ പേരുളളതായി പോലീസ് സംശയിക്കുന്നു. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.