പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി
Sunday, July 7, 2024 4:22 AM IST
ചേര്‍ത്തല: വയലാർ പഞ്ചായത്തു ഭരണസമിതിയുടെ ക്രമക്കേടുകൾക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ കോണ്‍ഗ്രസ് വയലാര്‍ പഞ്ചായത്ത് പാർലമെന്‍ററി പാർട്ടിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

അംങ്കണവാടി നിയമനങ്ങൾ പാർട്ടിക്കാരുടെ സ്വന്തക്കാർ വീതിച്ചെടുത്തിരിക്കുകയാണ്. ഇതിനെതിരേ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്ന പഞ്ചായത്തു ഭരണസമിതിയുടെ വീഴ്ചയ്ക്കും എതിരേയാണ് സമരം.


ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്‍റ് അഡ്വ. വി.എന്‍ അജയന്‍ ഉദ്ഘാടനം ചെയ്തു. പാർലമെന്‍ററി പാർട്ടി നേതാവ് കെ.ജി. അജിത് അധ്യക്ഷത വഹിച്ചു.