മലയോര ഹൈവേയിലെ വനപാതകളുടെ പ്രവൃത്തി നീളുന്നതിനെതിരേ ആക്‌ഷൻ കമ്മിറ്റി
Wednesday, September 25, 2024 7:19 AM IST
മാലോം: മലയോര ഹൈവേയുടെ മരുതോം, കാറ്റാംകവല ഭാഗങ്ങളിലെ വികസനത്തിന് വനഭൂമി വിട്ടുകിട്ടിയിട്ടും ടാറിംഗ് പ്രവൃത്തികൾ അനന്തമായി നീളുന്നതിനെതിരേ മാലോം സെന്‍റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ജനകീയ സദസ് നടത്തി.

ടി.പി. തമ്പാൻ ചെയർമാനും ബാബു അഗസ്റ്റിൻ, കെ.എസ്. രമണി എന്നിവർ വർക്കിംഗ് ചെയർപേഴ്സണും പഞ്ചായത്ത് അംഗം അലക്സ് നെടിയകാലാ കൺവീനറുമായി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റുമാർ രക്ഷാധികാരികളായിരിക്കും.

വനമേഖലയിലെ ടാറിംഗ് നടക്കാത്ത ഭാഗങ്ങളിലൂടെയുള്ള യാത്രദുരിതമയമായിരിക്കുകയാണെന്ന് ആക്‌ഷൻ കമ്മിറ്റി രൂപീകരണയോഗം ചൂണ്ടിക്കാട്ടി. കോടികൾ മുടക്കി നിർമിച്ച മലയോരഹൈവേയുടെ പ്രയോജനം തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഇത്രയും ഭാഗം പഴയപടി കിടക്കുന്നത്. കഴിഞ്ഞവർഷം ഈ വനപാതകളിൽ താത്കാലികമായി കോൺക്രീറ്റിംഗ് നടത്തുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ വീണ്ടും ബാക്കിഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് 65 ലക്ഷം രൂപ അനുവദിച്ചു.


ഇത് വർഷാവർഷം അഴിമതി നടത്തുന്നതിനു വേണ്ടിയാണെന്നും ഈ പണവും കൂടി ഉൾപ്പെടുത്തി കഴിവതും വേഗത്തിൽ മലയോര ഹൈവേ പൂർണമാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.