കാര്‍ഷികരോഗങ്ങള്‍ വ്യാപിക്കുന്നു; പ്രതിരോധവുമായി ചുള്ളി ഫാം ക്ലബ്
Thursday, September 26, 2024 7:32 AM IST
വെള്ളരിക്കുണ്ട്: മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് മുന്‍പില്ലാത്ത വിധം അസുഖങ്ങള്‍ വ്യാപിക്കുന്നു. തെങ്ങ്, കമുക് എന്നിവയിലാണ് ഈ രോഗങ്ങള്‍ പ്രകടമായി കാണാന്‍ കഴിയുന്നത് ഇലകള്‍ മഞ്ഞയായി മാറുകയും ക്രമേണ ചെടികള്‍ നശിച്ചുപോകുകയും ചെയ്യുന്നതാണ് ആദ്യത്തെ രോഗം.

ഇലകരിച്ചിലാണ് മറ്റൊരുപ്രശ്‌നം. വേനല്‍ക്കാലത്ത് വെള്ളം കിട്ടാത്തതുപോലെയാണ് ഈ കരിച്ചില്‍. ചീയലാണ് മറ്റൊരു പ്രശ്‌നം. തെങ്ങുകളുടെ താഴത്തെ ഇലകള്‍ മുതല്‍ കൂമ്പ് വരെ ചീഞ്ഞുപോയി തെങ്ങ് നശിക്കുന്നു. തെങ്ങിനും കമുകിനും മറ്റുമാണ് പെട്ടന്ന് കാണാന്‍ കഴിയുന്നതങ്കിലും തേക്ക്, പ്ലാവ്, ഈട്ടി മുതലായ മരങ്ങളിലും ചീയല്‍ തുടങ്ങിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലം സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ മുതലായവ അന്തരീഷത്തില്‍ കൂടുകയും അവ സള്‍ഫ്യൂരിക്, നൈട്രിക് ആസിഡ് ആയി മഴയോടൊപ്പം മണ്ണിലേക്ക് പെയ്തിറങ്ങുകയും അതുവഴി മണ്ണില്‍ അമ്ലാംശം കൂടുകയും ചെയ്യുന്നതാണ് ഈ രോഗം കൂടാനുള്ള ഒരു കാരണം.

ഇതോടൊപ്പം അശാസ്ത്രീയമായ വളപ്രയോഗവും അതുമൂലം ചെടികള്‍ രോഗപ്രതിരോധശേഷി കുറയുന്നതും പെട്ടന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്നു. അമിതമായ മഴ മൂലം മണ്ണിന്‍റെ ഘടനയില്‍ ഉള്ള മാറ്റവും ഇതിനു കാരണമാകുന്നു. ഈ അസുഖങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി കര്‍ഷകര്‍ സഘടിച്ചു വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.


കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചുള്ളി ഫാം ക്ലബ് എന്ന സംഘടന ഇതുസംബന്ധിച്ചു പഠനങ്ങള്‍ നടത്തുകയും ഗവേഷണകേന്ദ്രങ്ങളില്‍ പോയി കാര്‍ഷികശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്യുകയും അതിനു പരിഹാരം കാണുന്നതിന്‍റെ ആദ്യഘട്ടം എന്നനിലയില്‍ പ്രാദേശിക കാര്‍ഷിക ഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും ചെയ്തു.

ഇതേതുടര്‍ന്ന് കൃഷിവകുപ്പ്, കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിച്ചു കര്‍ഷക കണ്‍വന്‍ഷന്‍ നടത്താന്‍ ഒരുങ്ങുകയാണ്. ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം ചുള്ളി ഫാം ക്ലബ് പ്രതിനിധികളെ പഞ്ചായത്തു ബോര്‍ഡ് യോഗത്തിലേക്കു ക്ഷണിക്കുകയും ആശങ്കകള്‍ കേള്‍ക്കുകയും പൂര്‍ണ പിന്തുണ നല്കുകയും ചെയ്തു.

ബളാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സെമിനാറുകളും സംഘടിപ്പിച്ചു. കഷകര്‍ക്കു ഇതുസംബന്ധിച്ചു അവബോധം നല്കാന്‍ എല്ലാ മെംബര്‍മാരോടും ആവശ്യപെട്ടിട്ടുണ്ട്.
മറ്റു പഞ്ചായത്ത് പ്രസിഡന്‍റുമാരും ചുള്ളി ഫാം ക്ലബിന്‍റെ പ്രവര്‍ത്തനത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.