പോക്‌സോ: ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍
Wednesday, September 25, 2024 7:19 AM IST
കാഞ്ഞങ്ങാട്: 16 വയസുകാരിയെ നിരന്തരം പീഡിപ്പിച്ച യുവാവ് ഗള്‍ഫിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 40കാരനാണ് പിടിയിലായത്.

പ്രതിയുടെ ഭാര്യയുടെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. പ്രതി ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയുടെ ഉപദ്രവത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെയായി.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലെത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ അന്വേഷിച്ചതോടെയാണ് കുട്ടി പീഡനവിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് അധ്യാപകര്‍ വിവരം പോലീസില്‍ അറിയിച്ചു.


അവധിക്ക് നാട്ടിലെത്തിയ പ്രതി കുടുങ്ങുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് നിന്നും സ്ഥലംവിട്ടു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

പോലീസ് എത്തുമ്പോള്‍ പ്രതി അവസാന പരിശോധനയും കഴിഞ്ഞ് വിമാനത്തില്‍ കയറാനുള്ള ഒരുക്കത്തിലായിരുന്നു. അഞ്ചു മിനിറ്റ് താമസിച്ചിരുന്നുവെങ്കില്‍ രക്ഷപെടുമായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു.