ഫുട്ബോളർ ഇനി അനലിസ്റ്റ്; ചരിത്രം സൃഷ്ടിച്ച് അഞ്ജിത
Sunday, July 7, 2024 8:13 AM IST
കാഞ്ഞങ്ങാട്: കളിക്കളത്തില്‍ എതിരാളികളുടെ ആക്രമണങ്ങള്‍ക്കുനേരെ പ്രതിരോധക്കോട്ട തീര്‍ത്ത നിതാന്തജാഗ്രത ഇനിമുതല്‍ കളിക്കാരുടെ ഓരോ സൂക്ഷ്മചലനങ്ങളും വിലയിരുത്തും. സ്വന്തം കളിക്കാരുടെയും എതിരാളികളുടെയും ശക്തിദൗര്‍ബല്യങ്ങളും എവിടെയാണ് മെച്ചപ്പെടേണ്ടത് എന്നതിനെക്കുറിച്ചും കോച്ചിന് ശരിയായ റിപ്പോര്‍ട്ട് നല്‍കുന്ന വീഡിയോ അനലിസ്റ്റുകള്‍ പ്രഫഷണല്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. പുരുഷന്മാരുടെ കുത്തകയെന്ന് കരുതപ്പെട്ടിരുന്ന ഈ മേഖലയിലെ ആദ്യ വനിത എന്‍ട്രിയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എം.അഞ്ജിത എന്ന 23കാരി.

മടിക്കൈ ബങ്കളം സ്വദേശിനിയായ അഞ്ജിത ദേശീയ ലീഗിലെ റണ്ണേഴ്‌സ് അപ്പായ ഗോകുലം കേരള വനിതാ സീനിയര്‍ ടീമിന്‍റെ വീഡിയോ അനലിസ്റ്റാണ്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ടീമിനായി കളിച്ചിട്ടുള്ള അഞ്ജിത മുന്‍ കേരള താരമാണ്. അഞ്ജിതയ്ക്ക് ഫുട്ബോളിനോട് അത്രയേറെ ഇഷ്ടമായതിനാല്‍ സ്ഥിരമായി ഈ മേഖലയില്‍ തന്നെ നില്‍ക്കണമെന്ന ആഗ്രഹം കൊണ്ടാണ് കളത്തിനപ്പുറം കരിയര്‍ ഓപ്ഷനുകള്‍ തേടാന്‍ തുടങ്ങിയത്.

ഇതിനായി യുകെ ആസ്ഥാനമായ പ്രഫഷണല്‍ ഫുട്‌ബോള്‍ സ്‌കൗട്ട്‌സ് അസോസിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി. കേരള ബ്ലാസ്റ്റേഴ്സ് വനിത ടീമിന്‍റെ അനലിസ്റ്റായ ഡല്‍ഹി സ്വദേശി ആനന്ദ് വര്‍ധന്‍റെ സഹായവും അഞ്ജിതയ്ക്ക് ഏറെ സഹായകരമായി.


കക്കാട്ട് ജിഎച്ച്എസ്എസില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഞ്ജിത സ്‌കൂളിലെ ഫുട്‌ബോള്‍ ടീമില്‍ ചേരാന്‍ തീരുമാനിച്ചു. പരിശീലകന്‍ നിതീഷിലൂടെയാണ് ഫുട്‌ബോളിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫില്‍ ബികോം പഠനകാലത്ത് കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി.

കേരളത്തിന്‍റെ ജൂണിയര്‍, സീനിയര്‍ ടീമുകള്‍ക്കായി ബൂട്ടണിഞ്ഞു. സെന്‍റ് ജോസഫ് കോളജില്‍ ബികോമിന് പഠിക്കുമ്പോള്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ പങ്കെടുത്ത് പിന്നീട് ഇന്ത്യന്‍ വുമണ്‍സ് ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനും മുംബൈ നൈറ്റ്സിനും വേണ്ടി ബൂട്ടണിഞ്ഞു. ബ്ലാസ്റ്റേഴ്സ് കോച്ച് ഷെരീഫ് ഖാന്‍ ഏറെ പ്രോത്സാഹിപ്പിച്ചു.

പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും അഞ്ജിത പിന്‍വാങ്ങിക്കഴിഞ്ഞു. നിലവില്‍ തൃശൂര്‍ കാര്‍മല്‍ കോളജിലെ എംകോം വിദ്യാര്‍ഥിനിയാണ്. മുന്‍കാല ഫുട്‌ബോള്‍ താരം എം.മണിയുടെയും നളിനിയുടെയും മകളാണ്. അബിത സഹോദരിയാണ്.