‘ഹൊസ്ദുര്‍ഗ് സ്‌കൂള്‍ പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റണം’
Sunday, July 7, 2024 7:40 AM IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് ചുറ്റുമതിലിനോട് ചേര്‍ന്ന് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസ്ദുർഗ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.

ഈ ആവശ്യമുന്നയിച്ച് നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന അധികാരികള്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണിയാകുന്ന മരം മുറിച്ചു മാറ്റാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.