ഹൈമാസ്റ്റ് ലൈറ്റ് അഴിമതി ആരോപണം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എംപി
Saturday, July 6, 2024 1:12 AM IST
കാസര്‍ഗോഡ്: ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതില്‍ താന്‍ 2.20 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണമുന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും സമരം നടത്തിയ ഡിവൈഎഫ്‌ഐക്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനിക്കുമെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.

കാസര്‍ഗോഡ് ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എംപി ചെലവഴിക്കാതിരുന്ന രണ്ടരക്കോടി അടക്കം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം 19.50 കോടി രൂപയാണ് എംപി ഫണ്ടില്‍ നിന്നും താന്‍ ചെലവഴിച്ചത്.

ഞാന്‍ വെല്ലുവിളിക്കുകയാണ്, ഈ പണത്തില്‍ നിന്നും 10 രൂപയുടെ ചായയെങ്കിലും താന്‍ കുടിച്ചെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ എംപി സ്ഥാനം രാജിവെച്ച് പൊതുപ്രവര്‍ത്തനം തന്നെ ഞാന്‍ അവസാനിപ്പിക്കും. അല്ലാത്തപക്ഷം ബാലകൃഷ്ണനും അശ്വിനിയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി പിരിച്ചുവിടുകയും ചെയ്യുമോ ?

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ വാക്കുകേട്ട് ചാടിപ്പുറപ്പെടുന്നതിനുമുമ്പ് പദ്ധതി നിര്‍വഹണം എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ പോലും സിപിഎം ജില്ലാ സെക്രട്ടറി തയാറായില്ല. ഫണ്ട് വിനിയോഗത്തില്‍ എംപിക്ക് നേരിട്ട് ഒരു റോളുമില്ല. വിളക്ക് സ്ഥാപിക്കാനുള്ള സ്ഥലം ചൂണ്ടിക്കാട്ടാനും അവ നടപ്പിലാക്കിയാല്‍ ഉദ്ഘാടനം ചെയ്യാനും മാത്രമേ എംപിക്ക് സാധിക്കൂ. എംപിക്ക് അപേക്ഷ കിട്ടിയാല്‍ അതാതു തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ഭരണസമിതിയുടെ അംഗീകാരം നേടുകയുമാണ് ചെയ്യുക. അതു പിന്നീട് കളക്ടര്‍ക്ക് അയച്ചുകൊടുക്കും. നിര്‍ദേശിക്കപ്പെട്ട സ്ഥലം കളക്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം പിഡബ്ല്യുഡിക്കും ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസര്‍ക്കും കൈമാറുന്നു. ഗുണമേന്മ ഉറപ്പുവരുത്താന്‍ അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.


പദ്ധതി നിര്‍വഹണം നടത്തേണ്ടതും തുക കൈമാറേണ്ടതും കളക്ടര്‍. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ എംപിക്ക് എവിടെയാണ് പങ്ക്. അഞ്ചുവര്‍ഷം വാറണ്ടിയും ഗാരണ്ടിയുമുള്ള ലൈറ്റാണ് താന്‍ വയ്ക്കുന്നത്. എംഎല്‍എമാരുടേതിന് മൂന്നുവര്‍ഷം മാത്രമേ ഗാരണ്ടിയുള്ളുവെന്ന കാര്യം ഓര്‍ക്കണം.

താന്‍ അഴിമതി നടത്തിയെന്നും അന്വേഷിക്കണമെന്നും ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ ? താങ്കളുടെ അടുത്ത ആളല്ലേ മുഖ്യമന്ത്രി. എനിക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടൂ. വിജിലന്‍സോ ക്രൈംബ്രാഞ്ചോ അല്ല, ഇഡിയോ സിബിഐയോ അന്വേഷിച്ചാലും എനിക്ക് വിരോധമില്ല.

കാസര്‍ഗോഡിന് ഒരു എംപിയുണ്ടെന്ന് താന്‍ ജയിച്ച ശേഷമാണ് ജനങ്ങള്‍ക്ക് ബോധ്യമായത്. ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഒരുലക്ഷത്തിനുമേല്‍ ലഭിച്ച ഭൂരിപക്ഷം. ജനങ്ങളുമായി തനിക്ക് എത്രമാത്രം അടുപ്പമുണ്ടെന്നും സിപിഎമ്മുമായി അവര്‍ എത്രമാത്രം അകന്നുകഴിഞ്ഞെന്നും ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയെന്നും എംപി പറഞ്ഞു.