ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് ധിക്കാരം: ആനി രാജ
Saturday, August 3, 2024 5:20 AM IST
കൽപ്പറ്റ: ഉരുൾപൊട്ടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ പ്രകൃതിദുന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര സർക്കാർ കാട്ടുന്ന വിമുഖത ധിക്കാരമാണെന്ന് സിപിഐ ദേശീയ നിർവാഹക സമിതിയംഗവും ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആനി രാജ.

ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദർശിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും മേപ്പാടി അരപ്പറ്റ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ അവർ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. മറ്റുമാനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ കാത്തിരിക്കാതെ വയനാട് പ്രകൃതി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ അധികാരത്തിന്‍റെ മുഷ്ക്കാണ് കാണിക്കുന്നത്.

കേന്ദ്ര നിലപാട് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. ഒരു സംസ്ഥാനത്തോടും ഇത്തരം സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കാൻ പാടില്ല.മുന്പും പ്രകൃതിദുരന്തം ഉണ്ടായ പ്രദേശമാണ് മുണ്ടക്കൈ. അനുഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ടും കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്തും പുനരധിവാസ പദ്ധതി തീരുമാനിക്കണം.


പുനരധിവാസത്തിന് ആധുനിക രീതികൾ ഉപയോഗപ്പെടുത്തണം. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ താത്കാലികമായി മാറ്റി പാർപ്പിക്കുന്നതിന് പ്രീ ഫാബ്രിക്കേറ്റഡ് ഹൗസുകൾ നിർമിക്കണം. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട കുട്ടികൾക്കടക്കം ശാസ്ത്രീയ കൗണ്‍സലിംഗ് നൽകകണം.

വിലപിക്കുന്ന കുരുന്നുകളെയാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കാണാൻ കഴിഞ്ഞത്. കുട്ടികൾക്ക് വിനോദത്തിന് ദുരിതാശ്വാസ ക്യാന്പുകളിൽ സൗകര്യം ഒരുക്കണമെന്നും ആനി രാജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ബിന്ദു കൂടെ ഉണ്ടായിരുന്നു.