ഗീതയുടെ കുടുംബത്തിനുണ്ടായ ദുര്യോഗത്തിൽ മനംകലങ്ങി ഹാജിറ
Saturday, August 3, 2024 5:20 AM IST
കൽപ്പറ്റ: ചൂരൽമല ടൗണിൽ കുടുംബ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് മാറിത്താമസിക്കുന്നതിന് മുണ്ടക്കൈ പുഞ്ചിരിമട്ടത്തുനിന്ന് തിങ്കളാഴ്ച രാവിലെ പുറപ്പെടുംമുന്പ് പാലപ്പെട്ടി മുനീറിന്‍റെ ഭാര്യ ഹാജിറ അയൽക്കാരിയും കൂട്ടുകാരിയുമായ ഗീതയോടു കൂടെ വരാൻ പറഞ്ഞതാണ്. എന്നാൽ ഹാജിറയുടെ വാക്കിനെ ഗീത ഗൗരവത്തിലെടുത്തില്ല.

മാറിത്താമസിക്കുന്നതാണ് ബുദ്ധിയെന്ന് ഹാജിറ പറഞ്ഞപ്പോൾ ഭയപ്പെടുന്നതുപോലൊന്നും സംഭവിക്കില്ലെന്നായിരുന്നു ഏലത്തോട്ടം തൊഴിലാളിയായ ഗീതയുടെ പ്രതികരണം. ഗീതയെ കാണാനില്ലെന്നും അവരുടെ ഭർത്താവ് രവിയും മകൻ സുമേഷും മരിച്ചെന്നുമുള്ള വൃത്താന്തമാണ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹാജിറയുടെ കാതിലെത്തിയത്. ഇതോടെ തകർന്നുപോയ അവർ മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാന്പിൽ വ്യഥയുണ്ട് കഴിയുകയാണ്.

മുണ്ടക്കൈയിൽ ലോട്ടറി വിൽപ്പനക്കാരനായ രവിക്കും ഗീതയ്ക്കും മൂന്ന് മക്കളാണ്. ഇതിൽ രണ്ടുപേർ വയനാടിനു പുറത്തായതിനാൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു. മഞ്ചേരിയിൽ ഹോട്ടലിൽ പാചകത്തൊഴിലാളിയാണ് പാലപ്പെട്ടി മുനീർ. ദുരന്തം ഉണ്ടാകുന്നതിനു രണ്ടുദിവസം മുന്പാണ് പുഞ്ചിരിമട്ടത്തെ വീട്ടിലെത്തിയത്.

പുഞ്ചിരിമട്ടത്ത് പുഴയോരത്താണ് മുനീറിന്‍റെ ഇരുനില വാർപ്പുവീടും അയൽക്കാരനായ രവിയുടെ വീടും. തിങ്കളാഴ്ച പകൽ പുഞ്ചിരിമട്ടത്ത് നേരിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപകടസൂചന ആളുകളിലെത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് മുണ്ടക്കൈ ഇറങ്ങാൻ മുനീർ തീരുമാനിച്ചത്. അത് ബുദ്ധിപരമായ നീക്കമായി. മാതാവ് കദിയുമ്മയും ഭാര്യ ഹാജിറയും ഹസ്റത്ത് അമീന, ഹസ്റത്ത് അൻജു എന്നീ മക്കളും അടങ്ങുന്നതാണ് മുനീറിന്‍റെ കുടുംബം.


ഒരു വർഷം മുന്പ് ഹാജിറയ്ക്ക് സട്രോക്ക് ഉണ്ടായതും കണക്കിലെടുത്താണ് മാറിത്താമസിക്കാൻ മുനീർ തീരുമാനിച്ചത്. റേഷൻ കാർഡും ഓരോ ജോഡി വസ്തവുമെടുത്ത് ചൂരൽമലയിലെത്തിയ മുനീറും കുടുംബവും സ്നേഹിതന്‍റെ വീടിന്‍റെ മുകൾനിലയിലാണ് താമസമാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ ഉരുൾവെള്ളം പായുന്ന ഒച്ച കേട്ടാണ് കുടുംബം ഉണർന്നത്.

അപ്പോഴേക്കും വീടിന്‍റെ താഴ്നിലയിൽ വെള്ളം എത്തിയിരുന്നു. ധൃതിയിൽ വീട്ടുകാരെയുംകൂട്ടി മുനീർ സുരക്ഷിത സ്ഥാനത്തേക്കു നീങ്ങി. വൈകാതെ രക്ഷാപ്രവർത്തകരാണ് ഇവരെ ദുരിതാശ്വാസ ക്യാന്പിൽ എത്തിച്ചത്. മുനീറിന്‍റെയും രവിയുടെയും പുഞ്ചിരിമട്ടത്തെ വീട് ഉരുൾപൊട്ടലിൽ നിശേഷം നശിച്ചു.

മുണ്ടക്കൈയിൽ 200 ഓളം വീടുകളം ആൾത്താമസമുള്ള ഒൻപത് എസ്റ്റേറ്റ് പാടികളും മണ്ണിൽ പുതഞ്ഞതായാണ് അറിയുന്നതെന്ന് മുനീർ പറഞ്ഞു. മുണ്ടക്കൈയിലെ ക്ഷേത്രം, പള്ളി എന്നിവ പൂർണമായും മോസ്ക് ഭാഗികമായും ദുരന്തത്തെ അതിജീവിച്ചതായും അദ്ദേഹം പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡിലാണ് മുണ്ടക്കൈ. പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പ്രതിനിധാനം ചെയ്യുന്നത് ഈ വാർഡിനെയാണ്.