കൽപ്പറ്റ നഗരത്തിൽ കെട്ടിടം തകർന്നു; വൻ ദുരന്തം ഒഴിവായി
Friday, August 2, 2024 5:36 AM IST
കൽപ്പറ്റ: നഗരത്തിലെ ആനപ്പാലം ജംഗ്ഷനിൽ ദേശീയപാതയോടു ചേർന്നുള്ള പഴയ ഇരുനിലക്കെട്ടിടത്തിന്‍റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു. ഓടും കഴുക്കോലും പട്ടികയും അടക്കം അടർന്ന ഭാഗം വലിയ ശബ്ദത്തോടെ ഫുട്പാത്തിലും റോഡരികിലുമാണ് പതിച്ചത്. കെട്ടിടം തകരുന്ന ശബ്ദംകേട്ട് ഫുട്പാത്തിലും റോഡിലും ഉണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്‍റെ അപകടാവസ്ഥയിലുള്ള ഭാഗം യന്ത്രസഹായത്തോടെ പൊളിച്ചുനീക്കി. കെട്ടിടത്തിന്‍റെ താഴെ നിലയിലുള്ള പലവ്യഞ്ജന പീടിക ഉൾപ്പെടെ സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. ആനപ്പാലം ജംഗ്ഷനു സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം.


കാലപ്പഴക്കം ചെന്ന ഓടിട്ട കെട്ടിടം വർഷങ്ങളായി അപകടാസ്ഥയിലാണ്. മുകൾനിലയിൽ ഫോട്ടോ സ്റ്റുഡിയോ ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ മാസങ്ങൾ മുൻപ് ഒഴിഞ്ഞുപോയിരുന്നു. താഴെ നിലയിലുള്ളവരോട് ഒഴിയാൻ ഉടമ ആവശ്യപ്പെടുകയും മുനിസിപ്പാലിറ്റി നോട്ടീസ് നൽകുകയും ചെയ്തെങ്കിലും സ്ഥാപന ഉടമകൾ തയാറായില്ല.

കെട്ടിടത്തിന്‍റെ അവസ്ഥ പൊതുപ്രവർത്തകർ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പൊളിച്ചുമാറ്റാൻ നടപടി ഉണ്ടായില്ല.