ദുരന്ത കയങ്ങൾക്കിടയിൽ പ്രതീക്ഷയുടെ ഉരുക്കുപാലം
Friday, August 2, 2024 5:36 AM IST
കൽപ്പറ്റ: ഒരു രാത്രിയും ഒരുപകലും അതിനിടയിൽ പെരുമഴയും. ദുരന്തങ്ങൾക്ക് തോൽപ്പിക്കാൻ കഴിയാത്ത നിശ്ചയദാർഢ്യത്തിന്‍റെ കരുത്തുമായി ചൂരൽമലയിൽ സൈന്യം ഉരുക്കുപാലം നിർമിച്ചു.

ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിർമിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ബെയ്ലി പാലം ഒരുങ്ങിയത്. മേജർ ജനറൽ വി.ടി. മാത്യുവിന്‍റെ വാഹനവും സൈന്യത്തിന്‍റെ ആദ്യ മെഡിക്കൽ യൂണിറ്റും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോൾ ഇരുകരകൾക്കിടയിലും അതൊരു ആശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.

കണ്ണീർ ദുരന്തം രണ്ടായി വിഭജിച്ച ചൂരൽമല, മുണ്ടക്കൈ നാടുകൾക്കിടയിലാണ് മലവെള്ളം അതിർരേഖകൾ വരച്ചത്. വൻമരങ്ങളും പാറക്കല്ലുകളുമെല്ലാം ഇതുവഴി കുത്തിയൊഴുകിയതോടെ രണ്ടുനാടുകളും തീർത്തും ഒറ്റപ്പെടുകയായിരുന്നു.

താത്കാലികമായി തുരുത്തുകളിലേക്ക് നിർമിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാപ്രവർത്തകർ ദുരന്തമേഖലയുടെ തുടക്കമായ മുണ്ടക്കൈ പുഞ്ചിരമറ്റം പ്രദേശങ്ങളിലേക്ക് കടന്നുപോയിരുന്നത്. മലമുകളിൽ നിന്നും രക്ഷാപ്രവർത്തകർ താഴേക്ക് മൃതദേഹങ്ങളും മറ്റും എത്തിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.


പുഴയ്ക്ക് അക്കരെയുള്ള അട്ടമല ഗ്രാമാവാസികളും ചൂരൽമലയിലെ പഴയ പാലം ഉരുൾ പൊട്ടലിൽ തകർന്നതോടെ ഒറ്റപ്പെട്ടിരുന്നു. ഇവർക്കെല്ലാം ആശ്വാസമായാണ് പാലം യാഥാർഥ്യമായത്. ശ്രമകരവും അടിയന്തരവുമായ ദൗത്യത്തിനൊടുവിലാണ് ഇരുകരകളും വീണ്ടും പാലത്തിലൂടെ കൈപിടിച്ചത്. ആർമി മദ്രാസ് എൻജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്ലി പാലം നിർമിച്ചത്.

പാലത്തിന്‍റെ ഫാബ്രിക്കേറ്റഡ് ബീമുകളും സാമഗ്രികളും കണ്ണൂർ വിമാനത്താവളം വഴിയാണ് വയനാട്ടിലെത്തിച്ചത്. വിശ്രമമില്ലാതെ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് ഇവിടെ പാലം ഉയർന്നത്. മുണ്ടക്കൈ മേഖലയിലെ തുടർ രക്ഷാപ്രവർത്തനത്തിന് ഇതോടെ വേഗതയേറും. തുടർ ദൗത്യങ്ങൾക്കെല്ലാം വാഹനം ഇവിടെ എത്തുന്നതോടെ രക്ഷാദൗത്യ സംഘങ്ങൾക്കും ആശ്വാസമായി.

താത്കാലികമായ മരപ്പാലങ്ങൾ ഓരോ മഴയിലും കുത്തിയൊഴുകി പോകുന്നതിനാൽ ആളുകളെ മറുകര കടത്തുകയെന്നതും ശ്രമകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവരെല്ലാം സൈന്യത്തിന്‍റെ പാലം നിർമാണം നിരീക്ഷിക്കാൻ ഇവിടെ എത്തിയിരുന്നു.