മേപ്പാടി പഞ്ചായത്ത് അടിയന്തര അവലോകന യോഗം ചേർന്നു
Thursday, August 1, 2024 5:57 AM IST
കൽപ്പറ്റ: വെള്ളരിമല വില്ലേജിലെ മുണ്ടകൈചൂരൽമല ഉരുൾപ്പൊട്ടലിന്‍റെ പശ്ചാത്തലത്തിൽ മേപ്പാടി പഞ്ചായത്ത് ഭരണസമിതി അടിയന്തര അവലോകന യോഗം ചേർന്നു.

ദുരന്തത്തിൽ മരിച്ചവർക്കുള്ള അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. ഏറ്റവും മെച്ചപ്പെട്ട പുനരധിവാസ പദ്ധതി ദുരന്തത്തിൽപ്പെട്ടവർക്ക് നൽകാനും അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും എല്ലാ ശ്രമങ്ങൾക്കും കൂട്ടായ നേതൃത്വം നൽകുമെന്നും ജീവിതകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കാൻ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ ആ നടപടികൾക്ക് മുഴുവൻ നേതൃത്വം കൊടുക്കാൻ തയാറാകുമെന്നും ടി. സിദ്ദിഖ് എംഎൽഎ യോഗത്തിൽ പറഞ്ഞു.

നാടിന്‍റെ മഹാദുരന്തത്തിൽ എല്ലാം മറന്ന് ഒന്നിച്ച് നിന്ന് മനുഷ്യ സാധ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാൻ വിവിധ സർക്കാരുകൾക്കൊപ്പം ഉദ്യോഗസ്ഥർ, വ്യക്തികൾ, ജീവകാരുണ്യ പ്രവർത്തകർ, വിവിധ സംഘടനകളേയും ഏകോപിപ്പിച്ച് ഈ ദൗത്യം നിർവഹിക്കാനും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യോഗത്തിൽ ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ഇന്ത്യയിലെ ഏറ്റവും നല്ല പുനരധിവാസ പാക്കേജിന് വേണ്ടി മുൻകൈ എടുക്കാനും മരിച്ചവരുടേയും കാണാതായവരുടേയും വിവരശേഖരണം നടത്താനും തീരുമാനിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുടർ പ്രവർത്തനങ്ങളെ കുറിച്ച് എംഎൽഎ വിശദീകരിച്ചു. സർക്കാർ സ്പെഷൽ ഓഫീസർ സാന്പശിവ റാവു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻ, അംഗങ്ങൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.