മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് സാന്ത്വനമായി കുടുംബശ്രീ
Thursday, August 1, 2024 5:57 AM IST
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് സാന്ത്വനമായി കുടുംബശ്രീയും.

ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടവരെ താമസിപ്പിക്കുന്ന ജിഎച്ച്എസ്എസ് മേപ്പാടി, മേപ്പാടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്‍റ് ജോസഫ്സ് സ്കൂൾ മേപ്പാടി, കോട്ടനാട് ജിയുപി സ്കൂൾ, നെല്ലിമുണ്ട അന്പലം ഹാൾ, ജിഎച്ച്എസ്എസ് തൃക്കൈപ്പറ്റ, കാപ്പംകൊല്ലി അരോമ ഇൻ ദുരിതാശ്വാസ ക്യാന്പുകളിലായി രൂപീകരിച്ച ഏഴ് ഹെൽപ് ഡെസ്കുകളുടെ ചുമതല കുടുംബശ്രീ സിഡിഎസ് പ്രവർത്തകർക്കാണ്. പത്ത് പേർക്കാണ് ഹെൽപ് ഡെസ്കിന്‍റെ ചുമതല.

ക്യാന്പുകളിൽ കഴിയുന്ന അന്തേവാസികൾ, ഭൗതിക സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഹെൽപ് ഡെസ്കുകൾ മുഖേന ഓരോ മണിക്കൂറിലും മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമിലേക്ക് ലഭ്യമാക്കും. ഹെൽപ് ഡെസ്കിന്‍റെ സുഗമമായ പ്രവർത്തനത്തിന് റവന്യു, ആരോഗ്യ വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണവും ഉറപ്പാക്കും ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നു തെരഞ്ഞെടുത്ത അന്പതിലേറെ കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്.


ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ വിവിധ ക്യാന്പുകളിൽ കഴിയുന്നവർക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിനും കുടുംബശ്രീയുണ്ട്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്‍റെ ഭാഗമായുള്ള കമ്യൂണിറ്റി കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗണ്‍സലിംഗ് നൽകുന്നുണ്ട്.

കൂടാതെ കുടുംബശ്രീ എഫ്എൻഎച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 450ലേറെ റിസോഴ്സ് പേഴ്സണ്‍മാർ ഉൾപ്പെടെയുള്ള സംഘവും വിവിധ ക്യാന്പുകളിലായി പ്രവർത്തിക്കുന്നുണ്ട്. ക്യാന്പുകളിൽ കഴിയുന്നവർക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇവരുടെ ചുമതല. ഇതോടൊപ്പം മേപ്പാടി, മുപ്പൈനാട് സിഡിഎസുകളിലെ കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ മുപ്പതോളം പേരും ഇവിടെ സജീവമാണ്.