വിങ്ങലായി ചൂരൽമല: ദുരന്ത മുഖത്ത് കെെമെയ്യ് മറന്ന് സന്നദ്ധ പ്രവർത്തകർ
Thursday, August 1, 2024 5:57 AM IST
കണ്ണീർക്കരയായി മുണ്ടക്കൈ: ശ്രമകരമായ രക്ഷാദൗത്യം

കൽപ്പറ്റ: മലനിരകൾക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. കുത്തിയൊഴുകിയ മലവെള്ളം വ്യാപാരസമുച്ചയത്തെയും ഒപ്പം നിരവധി വീടുകളെയും ഒറ്റ രാത്രി കൊണ്ട് തുടച്ചുമാറ്റി.

രാത്രി വൈകി രണ്ടുതവണ കാതടിപ്പിക്കുന്ന വലിയ ശബ്ദത്തോടെ അങ്ങകലെ പുഞ്ചിരിമട്ടത്തിൽ നിന്നു മല നിരങ്ങി വന്നതോടെ മുണ്ടക്കൈ എന്ന നാടൊന്നാകെ അതിലൊഴുകി പോവുകയായിരുന്നു. മുണ്ടക്കെയിലെ വ്യാപാര സമുച്ചയങ്ങൾ പൂർണമായും തകർന്നു. പ്രധാനപാതയിൽ നിന്നും നൂറടിയോളം ഉയരത്തിലുള്ള മുസ്‌ലിം പള്ളിയുടെ രണ്ടാംനിലയുടെ ഉയരത്തിൽ വരെയും വെള്ളവും ചെളിയും വൻമരങ്ങളുമെത്തി.

രണ്ട് കിലോ മീറ്ററോളം അകലത്തിലുള്ള പുഞ്ചിരിമട്ടത്തുനിന്നു പാതയോരങ്ങളിലുണ്ടായിരുന്ന 26 വീടുകൾ പൂർണമായും കാണാനില്ല. ഇപ്പോൾ ഇവിടെ ശേഷിക്കുന്നത് നാമമാത്ര വീടുകൾ മാത്രമാണ്.

കുട്ടികൾ, മുതിർന്നവർ, പ്രായമുളളവർ തുടങ്ങി മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയർന്നതോടെ മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്‍റെ ഏറ്റവും വലിയ കണ്ണീർ കരയായിമാറി. ഉറ്റവരെല്ലാം മലവെളളത്തിൽ വേർപെട്ടപ്പോൾ ഈ നാട് വിജനതയുടെ ദുരന്തഭൂമിയാവുകയായിരുന്നു.

രക്ഷാദൗത്യത്തിന്‍റെ കരങ്ങൾ

ദുരന്തത്തിന്‍റെ രണ്ടാം ദിവസം രാവിലെ മുതൽ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. ആദ്യ ദിവസമെത്തിയ എൻഡിആർഎഫിലെ മുപ്പതംഗം ടീമുകൾക്ക് പുറമേ വിവിധ സേനാ വിഭാഗങ്ങളിലുള്ളവർ ചൂരൽ മലയിലെത്തിയിരുന്നു.

ഇവരും മുണ്ടക്കൈ രക്ഷാദൗത്യത്തിലേക്ക് അണിനിരന്നു. കൂടാതെ അഗ്നിരക്ഷാ സേനയിലെ 100 അംഗ സംഘം മുണ്ടക്കൈയിലെത്തി. ഫോർട്ട് കൊച്ചിയിൽ നിന്നെത്തിയ ആർഎഫ്ഒ കെ. രജീഷിന്‍റെ നേതൃത്വത്തിലുള്ള 55 സ്കൂബ ഡൈവിംഗ് ടീമും രക്ഷാപ്രവർത്തിനിറങ്ങി. ഇതിനൊപ്പം സന്നദ്ധ പ്രവർത്തകരും അണിനിരന്നതോടെ മുണ്ടക്കൈ രക്ഷാപ്രവർത്തനം ഊർജ്ജിതമായി.

കോണ്‍ക്രീറ്റ് കട്ടർ ഉപയോഗിച്ച് വീടിന്‍റെ സ്ലാബുകൾ മുറിച്ചുമാറ്റിയും വടം കെട്ടി വലിച്ചുമാറ്റിയും ഏഴ് മൃതദേഹങ്ങളും ഇവിടെ നിന്നും രാവിലെ പതിനൊന്നരയോടെ പുറത്തെടുത്തു. ഇതേ സമയം മുണ്ടക്കൈ ടൗണിലും തകർന്ന കെട്ടിടങ്ങൾക്കിടയിലും രക്ഷാ പ്രവർത്തനം കാര്യക്ഷമമായി മുന്നേറുന്നുണ്ടായിരുന്നു.


പുഴ കടന്നെത്തി യന്ത്രങ്ങൾ

കനത്ത ഒഴുക്കിനെ വകവെക്കാതെ ചൂരൽമല പുഴയിലൂടെ പാറക്കെട്ടുകളെയും മറികടന്നാണ് ആദ്യ മണ്ണുമാന്തിയന്ത്രം മുണ്ടക്കൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. വഴിയിലെ വൻമരങ്ങളും പാറകളും മാറ്റി ഉച്ചയ്ക്ക് രണ്ടോടെ കൂറ്റൻ ജെസിബി മുണ്ടക്കൈ അങ്ങാടി നിലനിന്നിരുന്ന സ്ഥലത്തെത്തി.

ഇതോടെ രക്ഷാപ്രവർത്തനത്തിന് വേഗതയേറി. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളെ പിളർന്ന് ചെളി മാറ്റി കെട്ടിടങ്ങളിൽ പരിശോധന തുടർന്നു. മണ്ണിനടയിൽ പൂണ്ടുകിടന്ന വാഹനങ്ങളും പുറത്തെടുത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പള്ളിയോട് ചേർന്ന് അടിഞ്ഞുകൂടിയ മരക്കൂട്ടങ്ങളിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

ഒരു കുട്ടിയുടെ മൃതദേഹം തൊട്ട് മുന്പ് ഈ പരിസരത്ത് നിന്നും കിട്ടയിരുന്നു. ഇതോടെ ബുധനാഴ്ച പത്ത് മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെടുക്കാനായി. രണ്ട് യന്ത്രങ്ങൾ കൂടി മുണ്ടക്കൈയിൽ എത്തിച്ചതിനാൽ ബാക്കിയുള്ള വീടുകളിലും രക്ഷാദൗത്യം തുടങ്ങാനായി. മണിക്കൂറുകളെടുത്താണ് സ്ഥലത്തേക്ക് ഈ യന്ത്രങ്ങൾക്ക് എത്തിച്ചേരാനായത്.

കനത്തമഴയിലും കർമ്മനിരതർ

വീണ്ടും ഉരുൾ പൊട്ടൽ ഭീതി നിറയ്ക്കുന്ന വിധം മലവെള്ളം കുത്തിയൊഴുകുന്പോഴും രക്ഷാദൗത്യ സന്നാഹങ്ങളെല്ലാം മുണ്ടക്കൈയിൽ ചലിച്ചു. ഉച്ചകഴിഞ്ഞതോടെ പ്രദേശത്ത് കനത്തമഴ തുടങ്ങിയതോടെ ചൂരൽമലയിൽ ആർമിയുടെ സഹായത്തോടെ ആദ്യം ഉണ്ടാക്കിയ താത്കാലിക പാലത്തിൽ വെള്ളം കയറി തുടങ്ങി.

ഇതുവഴിയാണ് നൂറകണക്കിന് രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. വൈകുന്നേരം ആറോടെ ഇതുവഴി സാഹസികമായാണ് രക്ഷാപ്രവർത്തന ദൗത്യത്തിലുള്ളവർക്ക്സൈന്യവും പോലീസും ചേർന്ന് സഹായമൊരുക്കിയത്. കനത്ത ഇരുട്ടും മഴയും തുടരുന്നതിനാൽ പിന്നീട് രക്ഷാദൗത്യം ഈ മേഖലയിൽ ശ്രമകരമായിരുന്നു.

ആർമി എൻജിനിയറിംഗ് വിഭാഗത്തിന്‍റെ ബെയ്ലി പാലം നിർമാണവും ചൂരൽമലയിൽ പുരോഗമിക്കുകയാണ്. ഇതിനായുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളം വഴി ചൂരൽമലയിൽ എത്തിച്ചു. ഇന്ന് പാലം നിർമാണം പൂർത്തിയാക്കാനാണ് ശ്രമം തുടരുന്നത്.