ചൂരൽമലയിലേക്ക് നീലഗിരിയിൽ നിന്നും സഹായഹസ്തങ്ങൾ
Wednesday, July 31, 2024 5:11 AM IST
ഗൂഡല്ലൂർ: അയൽ ജില്ലയായ തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നും വയനാട്ടിലെ ദുരന്ത ഭൂമിയായ ചുരൽമലയിലേക്കും മുണ്ടക്കൈയിലേക്കും സഹായഹസ്തങ്ങൾ.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, മറ്റ് ആവശ്യവസ്തുക്കൾ തുടങ്ങിയവയുമായി നിരവധി വാഹനങ്ങളാണ് ചുരൽമലയിൽ എത്തിയത്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും ഡ്രൈവേഴ്സ് അസ്‌സോസിയേഷന്‍റെയും വ്യാപാരി സംഘത്തിന്‍റെയും നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങളാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.


പല വാട്സാപ്പ് ഗ്രൂപ്പുകളിലും വാട്സാപ്പ് കൂട്ടായ്മകൾ വസ്തുക്കൾ ശേഖരിച്ചു വരികയാണ്. ദുരന്തത്തിൽ ഒരു കൈ സഹായത്തിനായുളള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കൈതാങ്ങായി തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.