ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ മൂന്ന് നീലഗിരിക്കാരും
Wednesday, July 31, 2024 5:11 AM IST
ഗൂഡല്ലൂർ: വയനാട് ജില്ലയിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തമിഴ്നാട്ടില നീലഗിരിയിലെ മൂന്ന് പേരും ഉൾപ്പെടും.

ചേരന്പാടി മണ്ണാത്തിവയൽ സൂറത്ത് സ്വദേശി ശിഹാബ് ഫൈസി (30), ഗൂഡല്ലൂർ പുളിയംപാറ സ്വദേശി അട്ടികൊല്ലി കാളിയുടെ മകൻ കാളിദാസൻ (38), അയ്യംകൊല്ലി സ്വദേശി കല്ല്യാണകുമാർ (50) എന്നിവരാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്.

ശിഹാബ് ഫൈസി ചൂരൽമല ജുമുഅ മസ്ജിദ് ഖത്വീബായി സേവനം ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം നിലന്പൂർ പോത്ത്കല്ല് ഭാഗത്തെ ചാലിയാർ പുഴയിൽ നിന്നാണ് കണ്ടെടുത്തത്. ‌ദുരന്ത വാർത്ത അറിഞ്ഞയുടൻ ബന്ധുക്കൾ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

പക്ഷേ അദ്ദേഹത്തിന്‍റെ ഫോണ്‍ ബെല്ലടിച്ചിരുന്നുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. കാളിദാസൻ കെട്ടിട തൊഴിലാളിയാണ്. ചൂരൽമലയിൽ തങ്ങിയാണ് അദ്ദേഹം ജോലിയെടുത്തിരുന്നത്. ഈയടുത്താണ് അദ്ദേഹം നാട്ടിൽ വന്ന് ബന്ധുക്കളെ കണ്ട് മടങ്ങിയത്. അവിവാഹിതനാണ്. കല്ല്യാണകുമാർ പത്ത് വർഷമായി ചൂരൽമലയിലെ ക്ഷേത്രത്തിലെ പൂജാരിയായി സേവനം ചെയ്തു വരികയായിരുന്നു.


ഇടക്കിടെ അയ്യംകൊല്ലിയിലെ വസതിയിലെത്താറുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. കേരളം കണ്ടതിൽവെച്ചേറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. വിറങ്ങലിച്ചു നിൽക്കുകയാണ് വയനാട്. നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തുകയായിരുന്നു. മുണ്ടക്കൈ പ്രഭവ കേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയേയും വിഴുങ്ങി കളഞ്ഞു.