ചൂരൽമല ദുരന്തം : രക്ഷാ പ്രവർത്തനത്തിന് നാടാകെ
Wednesday, July 31, 2024 5:11 AM IST
കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം നാട് ഒന്നാകെ രക്ഷാ പ്രവർത്തനത്തിന് കൈക്കോർത്തിറങ്ങി. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, കെ. കൃഷ്ണൻ കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജില്ലാ കളക്ടർ ആർ.ഡി. മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ എന്നിവർ സ്ഥലത്ത് ക്യാന്പ് ചെയ്താണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെതന്നെ ജെസിബികൾ, മണ്ണ് നീക്കി യന്ത്രങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരോഗ്യ വകുപ്പിന്‍റെ മെഡിക്കൽ സംഘവും മുഴുവൻ സജ്ജീകരണങ്ങളോടെ ചൂരൽമലയിലുണ്ട്.വ്യോമ സേന, നാവിക സേനാ വിഭാഗങ്ങൾ, കണ്ണൂരിൽ നിന്നുള്ള പ്രതിരോധ സുരക്ഷാ സേന (ഡിഎസ് സി), എൻഡിആർഎഫ്, ഫയർ ഫോഴ്സ്, പോലീസ്, വനം വകുപ്പ് എന്നിവയുടെ വിപുലമായ സേനാ വ്യൂഹം രംഗത്തുണ്ട്.

റവന്യു വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും നാട്ടുകാരുമടക്കം ആയിരകണക്കിനാളുകളാണ് സർക്കാർ സംവിധാനത്തിന് പിന്തുണയുമായി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ചൂരൽമലയിൽ താലൂക്ക്തല ഐആർഎസ് കണ്‍ട്രോൾ റൂം ആരംഭിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

സമീപ ജില്ലകളിൽ നിന്ന് ഉൾപ്പെടെ അഗ്നി രക്ഷസേനയെയും മറ്റ് സംവിധാനങ്ങളെയും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.എംഎൽഎ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചൂരൽമലയിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വോളണ്ടിയർമാർ നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


കണ്ണൂർ ഡിഎസ്‌സിയിൽ നിന്ന് ആറ് ഓഫീസ്മ്രാരുടെ നേതൃത്വത്തിൽ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങൾ അടങ്ങിയ രണ്ട് ട്രക്കും ആംബുലൻസും സംഘത്തോടൊപ്പം ഉണ്ട്. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി എൻഡിആർഎഫ്, മദ്രാസ് രജിമെന്‍റ്, ഡിഫൻസ് സർവീസ് കോപ്സ്, സന്നദ്ധ സേനങ്ങൾ ഉൾപ്പെടെ വടവും ഡിങ്കി ബോട്ട്സും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കണ്‍ട്രോൾ റൂമും തിരുവനന്തപുരത്ത് പിആർഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കണ്‍ട്രോൾ റൂമും തുറന്നിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ നിന്നുള്ള 59 അംഗ സംഘം ചൂരൽ മലയിൽ രക്ഷാപ്രവർത്തനത്തിനെത്തും. എൻഡിആർഫിന്‍റെ 60 അംഗങ്ങൾ സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.