കരൾ പിളർന്ന് ചൂരൽമല : ഒഴുകിയെത്തിയ ദുരന്തം
Wednesday, July 31, 2024 5:11 AM IST
കൽപ്പറ്റ: ഒരു രാത്രി പുലരുന്നതിന് മുന്പെ ഉറ്റവരെയും അയൽവീടുകളെയും നഷ്ടമായതിന്‍റെ നടുക്കത്തിലാണ് ചൂരൽമല. നിർത്താതെ പെയ്ത മഴയിൽ വഴിമാറി വന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒഴുക്കിക്കൊണ്ടു പോയി.

വൻ ദുരന്തത്തിന്‍റെ വിവരം ആദ്യമറിഞ്ഞതുമുതൽ ഇവിടേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കനത്തമഴയെയും അതിജീവിച്ച് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇവിടേക്ക് ഓടിയെത്തി.

ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യ ദൗത്യങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചതും കനത്ത മഴതുടർന്നതും സഞ്ചാരപാതകൾ തടസപ്പെട്ടതും രക്ഷാപ്രവർത്തന ദൗത്യത്തെ രാത്രിയിൽ സാരമായി ബാധിച്ചു.

ചൂരൽമലയിലെ പാലം കനത്ത മലവെള്ളപാച്ചിലിൽ ഒലിച്ചുപോയതിനാൽ മുണ്ടക്കെ മേഖല പൂർണമായും ഒറ്റപ്പെടുകയായിരുന്നു. ചൂരൽമലയിലെ റോഡിൽ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കുകയായിരുന്നു ആദ്യ ദൗത്യം. രാവിലെ ഏഴരയോടെയാണ് ഈ പാത ഗതാഗത്യയോഗ്യമാക്കിയത്. അതിന് മുന്പ്തന്നെ ചൂരൽമല സ്കൂളിന് മുന്നിലൂടെ ദുരന്ത സ്ഥലത്തേക്കുള്ള പാത ശ്രമകരമായി ഒരുക്കിയെടുത്തു. ഇവിടെ നിന്നുമാണ് തകർന്ന വീടുകളിൽ നിന്നുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്.

അണമുറിയാതെ രക്ഷയുടെ കരങ്ങൾ നാടിന്‍റെ അതിർത്തികളെയെല്ലാം ഭേദിച്ചാണ് രക്ഷാപ്രവർത്തകർ ചൂരൽമലയിലേക്ക് പാഞ്ഞെത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നും വലിയ ദുരന്തമറിഞ്ഞ് കിട്ടിയ വാഹനങ്ങളിൽ രക്ഷാപ്രവർത്തകർ ചൂരൽ മലയിലേക്ക് എത്തിക്കൊണ്ടിരുന്നു. എത്രയാളുകൾ എത്തിയാലും മതിവരാത്ത സാഹചര്യമായിരുന്നു രാവിലെ.


എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, പോലീസ് സേനകളെല്ലാം ദുരന്തമുഖത്ത് കർമനിരതമായിരുന്നു. തകർന്നവീടുകളിൽ നിന്നു പരിക്കേറ്റവരെയും മൃതദേഹങ്ങളും അതീവ ദുഷ്കരമായാണ് പുറത്തെടുത്തുകൊണ്ടിരുന്നത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുഹമ്മദ് റിയാസ്, കെ. രാജൻ, വി.എൻ. വാസവൻ, ഒ.ആർ. കേളു എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടിരുന്നു.

കൂടുതൽ രക്ഷാസേനകൾ

കോയന്പത്തൂർ സോളൂരിൽ നിന്നുള്ള ഹെലികോപ്ടർ വൈകുന്നേരം അഞ്ചരയോടെ ചൂരൽമലയിലെത്തി നിരീക്ഷണം തുടങ്ങി എയർലിഫ്റ്റിംഗ് നടപടികൾ തുടങ്ങി. 61 പേരടങ്ങിയ എൻഡിആർഎഫ് നാല് ടീം, അഗ്നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്‍റെ 55 അംഗങ്ങൾ, പോലീസിന്‍റെ 350 അംഗടീം, ആർമിയുടെ 67 അംഗ ടീം തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. കൂടാതെ നൂറുകണക്കിനാളുകളും രക്ഷാപ്രവർത്തന ദൗത്യത്തിൽ ഏർപ്പെടുകയാണ്.

ദുരിത ബാധിതരെ സഹായിക്കാം

മുണ്ടക്കൈ ഉരുൾ പൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ടറേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടേതാണ്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോണ്‍: 8848446621

ആർമിയുടെ താത്കാലിക പാലം റെഡിയായി. പാലത്തിലൂടെ ആളുകളെ ചൂരൽ മലയിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നുണ്ട്.