വന്യജീവി പ്രതിരോധം: എഐ ഫെൻസിംഗ് വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Tuesday, July 30, 2024 8:20 AM IST
കൽപ്പറ്റ: നാട്ടിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന ഫെൻസിംഗ് ഫലപ്രദമാണെന്ന് വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഇരുളം വനാതിർത്തിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നിർമിച്ച എഐ ഫെൻസിംഗ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ത്രിതല പഞ്ചായത്ത് സഹകരണത്തോടെ എഐ ഫെൻസിംഗ് സംവിധാനം വിപുലീകരിക്കാൻ കഴിയും. പ്രാദേശികമായി വന്യജീവി പ്രതിരോധം ആവശ്യമുള്ള സ്ഥലങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ കണ്ടെത്തി ഫെൻസിംഗ് നിർമിക്കാം. ആധുനിക കാലത്തെ സാങ്കേതിക വിദ്യയുടെ പിന്തുണ വന്യജീവി പ്രതിരോധത്തിനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ ഉദാഹരണമാണ് ഇരുളത്ത് യാഥാർത്ഥ്യമായ എഐ ഫെൻസിംഗ് എന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഡി. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എലഫെന്‍റ് ടെക്നോളജീസ് സിഇഒ മോഹൻ മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ബാലകൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സർവേറ്റർ എം.ടി. ഹരിലാൽ, പൂതാടി പഞ്ചായത്തംഗങ്ങായ കെ.ടി. മണി, ഷിജി ഷിബു, കെ.ഐ. റിയാസ്, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ എന്നിവർ പ്രസംഗിച്ചു.

നിർമിത ബുദ്ധിയിൽ വന്യജീവികളെ തുരത്താം

കൽപ്പറ്റ: മനുഷ്യവന്യജീവി സംഘർഷം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള നിർമിതി ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് വേലിയാണിത്. മൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച്, പ്രത്യേകിച്ച് ആനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ കഴിയുന്ന ബുദ്ധിപരമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ ഫെൻസ് നിർമിച്ചിരിക്കുന്നത്.


ആനയോ മറ്റ് മൃഗങ്ങളോ വേലിയിൽ തൊടുന്നത് തടയാൻ ഇ വേലിയിൽ ഒരു പുതിയ നൂതന പവർ സിസ്റ്റം ഉണ്ട്. ഇവേലി വളരെ ശക്തമാണ്. ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലാഷിംഗ് ബെൽറ്റ് സാങ്കേതികവിദ്യയ്ക്ക് ആനകളെ മനുഷ്യവാസസ്ഥലത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നത് തടയാൻ കഴിയും. ആനകൾ വേലിക്ക് അടുത്ത് വരുന്പോൾ ആനകളെ ഭയപ്പെടുത്താൻ സ്വയമേവ പ്രവർത്തിക്കാൻ കഴിയുന്ന ശബ്ദവും വെളിച്ചവും പോലുള്ള സ്വയം പ്രതിരോധ സംവിധാനങ്ങൾ ഇ വേലിയിലുണ്ട്.

കാടിനോട് ചേർന്ന് താമസിക്കുന്നവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ആന സാന്നിധ്യത്തെക്കുറിച്ച് റോഡ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനും ഇ വേലിക്ക് കഴിവുണ്ട്. ഇ വേലിയിലെ നൂതന 180 ഡിഗ്രി എഐ കാമറ രാത്രിയിൽ വൈഡ് ആംഗിൾ കാഴ്ച്ചയും വർണ കാഴ്ചയും നൽകുന്നു. മൃഗങ്ങളുടെ തിരിച്ചറിയൽ ട്രിഗറുകൾ പ്രാദേശിക കണ്‍ട്രോൾ റൂമുകളിലേക്കും സെൻട്രൽ കണ്‍ട്രോൾ റൂമിലേക്കും മുഴുവൻ സമയം ലഭിക്കും. ഇ വേലിയിൽ ഒരു വിദൂര നിരീക്ഷണ സാങ്കേതികവിദ്യയുമുണ്ട്. വേലി വിദൂരമായി പരിപാലിക്കാനും നിരീക്ഷിക്കാനും ഇതുവഴി സഹായിക്കും.