കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചതിനു കാരണം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത: മനുഷ്യാവകാശ കമ്മീഷൻ
Tuesday, July 30, 2024 8:20 AM IST
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ മരണത്തിന് കാരണം ഗുരുതര പരിക്കും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചികിത്സാ പരിമിതി കാരണം വിലയേറിയ മനുഷ്യജീവൻ പൊലിയാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.


വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.