ബാണാസുരസാഗര്‍ അണയുടെ ഷട്ടറുകള്‍ ഇന്നു രാവിലെ എട്ടിന് തുറക്കും
Tuesday, July 30, 2024 8:20 AM IST
കല്‍പ്പറ്റ: വൃഷ്ടിപ്രദേശങ്ങളില്‍ തകര്‍ത്തുപെയ്യുന്ന മഴയില്‍ വയനാട്ടിലെ ബാണാസുരസാഗര്‍ അണയില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 773.50 മീറ്ററായി വര്‍ധിച്ച സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്നു രാവിലെ എട്ടിന് തുറക്കും.

ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണുമായ ജില്ലാ കളക്ടര്‍ ആർ.ഡി. മേഘശ്രീ അറിയിച്ചതാണ് വിവരം. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണയില്‍നിന്നും ഒഴുക്കുക. ഘട്ടങ്ങളായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളം തുറന്നുവിടും. 775.60 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവൻ. ഷട്ടറുകള്‍ തുറക്കുന്നത് കരമാന്‍തോട്, വാരമ്പറ്റ, കക്കടവ്, പുതുശേരി, പനമരം പുഴകളില്‍ ജലനിരപ്പ് ഉയരുന്നതിനു കാരണമാകും. ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഷട്ടറുകള്‍ തുറക്കുക. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള കുറ്റിയാടി ഓഗ്‌മെന്‍റേഷന്‍ പദ്ധതിയുടെ ഭാഗമാണ് ബാണാസുരസാഗര്‍ അണ. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. നാലു ഷട്ടറാണ് ബാണാസുരസാഗര്‍ അണയ്ക്ക്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണണയാണിത്. മൂന്നു ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെച്ചപ്പെട്ട അളവില്‍ മഴ ലഭിക്കുന്നുണ്ട്.

തോടുകളും പുഴകളും നിറഞ്ഞാണ് ഒഴുകുന്നത്. അങ്ങിങ്ങ് മണ്ണിടിച്ചില്‍ ഉണ്ടായി. മേപ്പാടിക്കടുത്തുള്ള മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രിയും ഇന്നലെ പകലും തുടര്‍ച്ചയായി മഴ പെയ്തു. മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയില്‍ മരക്കഷണങ്ങള്‍ ഒഴുകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുഴയോട് ചേര്‍ന്നുതാമസിക്കുന്നതില്‍ ഏതാനും കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പുത്തുമല, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കി. മുണ്ടക്കൈമലയില്‍ ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.


‌ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ മേപ്പാടി കള്ളാടിയില്‍ 200.2 എംഎം മഴ രേഖപ്പെടുത്തി. ഞായറാഴ്ച രാത്രി കനത്ത മഴയ്ക്കിടെ പെരുവക കൂവളമൊട്ടംകുന്ന് മാനന്തവാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റോഡിന്‍റെ അരിക് പുഴയിലേക്ക് ഇടിഞ്ഞു. റോഡ് വിണ്ടുകീറുകയും തുടര്‍ന്ന് ഇടിയുകയുമായിരുന്നു. ഈ റോഡില്‍ ഗതാഗതം പോലീസ് വിലക്കി. തളിപ്പുഴ ഏലവയലിലെ രണ്ട് കുടുംബങ്ങളെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി. മേപ്പാടി പഞ്ചായത്ത് പരിധിയില്‍ സാഹസിക വിനോദസഞ്ചാരത്തിനു ജില്ലാ കളക്ടര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തി.

900 കണ്ടി ഉള്‍പ്പെടെ സ്ഥലങ്ങളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം, ട്രക്കിംഗ് എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. ജില്ലയില്‍ ഇന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.

കനത്തമഴ: സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

കൽപ്പറ്റ: പ്രദേശത്ത് കനത്തമഴ തുടരുന്നതിനാൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 900 കണ്ടി ഉൾപ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിംഗ് പ്രവർത്തനങ്ങൾ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.