ബാണാസുര സാഗർ ഡാം: ദുരന്തം ആവർത്തിക്കാതിരിക്കാൻ ജലനിരപ്പ് 50 ശതമാനത്തിൽ താഴെ നിലനിർത്തണമെന്ന്
Tuesday, July 30, 2024 8:16 AM IST
കൽപ്പറ്റ: അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുന്ന ബാണാസുര സാഗറിലെ ഷട്ടറുകൾ ഉടൻ ഉയർത്തി പുഴയ്ക്ക് ഉൾക്കൊള്ളാവുന്ന തലത്തിൽ ജലംതുറന്ന് വിട്ട് റിസർവോയറിന്‍റെ ജലവിതാനം ക്രമപ്പെടുത്തണമെന്നും പ്രളയ ഭീഷണി ഇല്ലാതാക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.

2019ലെ ഭീതിദമായ മിന്നൽപ്രളയം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഡാമിന്‍റെ അടിഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ. 2019ലെ സമാനതകളില്ലാത്ത ദുരിതത്തിനും കോടികളുടെ കൃഷി നാശത്തിനും വീടുകളുടെ തകർച്ചയ്ക്കും കന്നുകാലികളുടെ നാശത്തിനും ഇടയായത് മുന്നറിയിപ്പില്ലാതെ അർധരാത്രി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതു കൊണ്ടാണ്. റിസർവോയറിന്‍റെ പരമാവധി സംഭരണശേഷി എത്താൻ ഇനി ഒരു മീറ്റർ മാത്രമേ വേണ്ടൂ. മേഖസ്ഫോടനമോ അതിവർഷമോ ഉണ്ടായാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും.

ബാണാസുരസാഗറിന്‍റെ വൃഷ്ടിപ്രദേശങ്ങളുടെ ഭൂപരമായ കിടപ്പും കാലാവസ്ഥാപരമായ പ്രത്യേകതകളും കാരണം വർഷക്കാലത്ത് 50 ശതമാനത്തിൽ അധികം ജലം സംഭരിച്ചു നിർത്തരുതെന്നും തുലാവർഷക്കാലത്ത് സംഭരണി പരമാവധി നിറയ്ക്കാവുന്നതാണെന്നും ഡാം വിദഗ്ധർ സർക്കാരിനെ പലതവണ അറിയിച്ചതാന്നെങ്കിലും അവർ ചെവിക്കൊണ്ടിട്ടില്ല.ഓഗസ്റ്റ് മാസത്തിൽ അതിവർഷവും ന്യൂനമർദ്ദവും മേഘസ്ഫോടനവും ഉണ്ടാകുമെന്ന് കാലാവസ്ഥാസ്ഥാപനങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ദുരന്ത നിവാരണ അതോറിട്ടിയോ കെഎസ്ഇബിയോ ഒരു സുരക്ഷാ ഏർപ്പാടും ചെയ്തിട്ടില്ല.


എല്ലാ വർഷവും മിന്നൽ പ്രളയമുണ്ടാകുന്നു എന്നതൊഴിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് യാതൊരു ഉപകാരവും അണക്കെട്ടുകൊണ്ടുണ്ടാകുന്നില്ല. വേനൽകാലത്ത് വരൾച്ചയും ജലക്ഷാമവും ഉണ്ടാകുന്പോൾ പുഴയിലേക്ക് വെള്ളം തുറന്നു വിടുന്നില്ല. പദ്ധതിയിലെ ജലത്തിന്‍റെ 20 ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നൽകാമെന്ന് സെൻട്രൽ വാട്ടർ കമ്മീഷനുമായി വ്യവസ്ഥയുണ്ടെങ്കിലും ഒരു തുള്ളിയും നൽകുന്നില്ല. കനാൽ പോലും പൂർത്തീകരിച്ചിട്ടില്ല.

2018ൽ മിന്നൽ പ്രളയമുണ്ടായപ്പോൾ ജനങ്ങൾക്ക് നൽകിയ ഉറപ്പും വാഗ്ദാനങ്ങളും എത്ര മാത്രം പാലിക്കപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കണമെന്നും ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും കൃഷിയുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു.

യു.സി. ഹുസയിൻ, തോമസ് അന്പലവയൽ, സണ്ണി പടിഞ്ഞാറത്തറ, ബാബു മൈലന്പാടി, പി.എം. സുരേഷ്, എ.വി. മനോജ് എന്നിവർ പ്രസംഗിച്ചു.