കട്ടയാടിൽ കാട്ടാന കൃഷി നശിപ്പിച്ചു
Tuesday, July 30, 2024 8:16 AM IST
സുൽത്താൻ ബത്തേരി: എട്ടുവർഷത്തിനുശേഷം ബത്തേരി കട്ടയാട് വീണ്ടും കാട്ടാനഇറങ്ങി വിളനാശം വരുത്തി. വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽഫെൻസിംഗിൽ മരം വീണ് തകർന്ന ഭാഗത്തുകൂടെയാണ് കാട്ടാന കൃഷിയിടത്തിലെത്തിയത്.

വയനാട് വന്യജീവിസങ്കേതത്തിനുസമീപത്തെ ജനവാസകേന്ദ്രമാണ് കട്ടയാട്. ഇവിടെ കഴിഞ്ഞ എട്ടുവർഷമായി കാട്ടാനശല്യമുണ്ടായിരുന്നില്ല.

എന്നാൽ കഴിഞ്ഞദിവസം ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് ഫെൻസിംഗ് തകരുകയായിരുന്നു. ഇതുവഴിയാണ് കാട്ടാന നാട്ടിലിറങ്ങിയത്.

പ്രദേശവാസികളായ കട്ടയാട്പുത്തൻവീട് ലാലു, ശ്യാമള എന്നിവരുടെ തെങ്ങും വാഴയും കാപ്പിയുമാണ് കാട്ടാന നശിപ്പിച്ചത്. ഫെൻസിംഗ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ വീണ്ടും കാട്ടാന ഇറങ്ങുമെന്ന ആശങ്കയിലാണ് കർഷകർ. 2015-16 വർഷത്തിലാണ് പതിനഞ്ച് കോടി രൂപ ചെലവഴിച്ച് പൂതാടി പഞ്ചായത്തിലെ മൂടകൊല്ലിമുതൽ സുൽത്താൻ ബത്തേരി നഗരസഭയിലെ കെഎസ്ആർടിസി ഡിപ്പോ പരിസരംവരെ പത്ത് കിലോമീറ്റർ റെയിൽഫെൻസിംഗ് തീർത്തത്. ഇതോടെ കട്ടയാട് പ്രദേശത്ത് കാട്ടാന ശല്യംഇല്ലാതായി.


പ്രദേശത്തെ 25 ഏക്കർ വയലിൽ വാഴയും നെൽ കൃഷികളും പുനരാരംഭിക്കുകയും ചെയ്തു. മാൻ, കുരങ്ങ്, പന്നി എന്നിവയുടെ ശല്യം ഉണ്ടായെങ്കിലും കാട്ടാനശല്യം ഒഴിവായതോടെ കർഷകർ ആശ്വാസത്തിലായിരുന്നു. എത്രയുംവേഗം മരുംമുറിച്ചുനീക്കി ഫെൻസിംഗ് പൂർവസ്ഥിതിയിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.