കലാകാരൻമാർ കാലത്തിന്‍റെ വെളിച്ചമാകണം: പി.കെ. ഗോപി
Sunday, September 22, 2024 4:39 AM IST
കോഴിക്കോട്: ദുഷ്ടതകൾക്ക് മേൽ സത്യത്തിന്‍റെ ഭാഷ ജ്വലിപ്പിക്കാനും കാലത്തിന്‍റെ ഉരുൾപൊട്ടലിൽ ഒലിച്ചുപോവാത്ത ദർശനങ്ങളെ രൂപപ്പെടുത്താനും കലാകാരൻമാർക്ക് സാധിക്കണമെന്ന് കവി പി. കെ. ഗോപി പറഞ്ഞു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ ശിൽപ്പശാല കോഴിക്കോട് ശിക്ഷക് സദനിലെ തോപ്പിൽഭാസി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രപഞ്ചത്തിലെ ഏറ്റവും സത്യസന്ധവും മനോഹരവുമായ കല ജീവിതമാണ്. ജീവിതത്തെ ശരിയായ രീതിയിൽ മുന്നോട്ട് നയിച്ചവരാണ് ചരിത്രപുരുഷൻമാർ. കണ്ണാടിക്ക് മുന്നിലേ നമുക്ക് നമ്മെ തിരുത്താനാവുകയുള്ളു. സമൂഹമാണ് കണ്ണാടി. പ്രത്യയശാസ്ത്രം കണ്ണാടിക്ക് പിറകിൽ കൊണ്ടുപോയി വയ്ക്കരുത്. കലാകാരൻമാർ കിളിയുടെ ജന്മം കിട്ടിയ മഹാഭാഗ്യവാൻമാരാണ്. അവർ ആകാശത്തിലേക്ക് ഉയർന്നുപറക്കും. അവരെ ആരും ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കില്ല.


കലയും തന്‍റെ ഭാവനയും കൊണ്ട് മാറ്റത്തിന്‍റെ പരവതാനി നിവർത്താനാണ് കലാരംഗത്തെത്തുന്നവർ ശ്രമിക്കേണ്ടത്. വാളും തോക്കും വാരിക്കുന്തവുമില്ലാതെയാണ് ശ്രീനാരായണ ഗുരു കേരളത്തിൽ വിപ്ലവം സൃഷ്ടിച്ചത്. അക്ഷരവും പ്രതീകങ്ങളുമായിരുന്നു അദ്ദേഹത്തിന്‍റെ ആയുധമെന്നും പി.കെ. ഗോപി കൂട്ടിച്ചേർത്തു.

മുതിർന്ന നാടകനടിയും ജില്ലാരക്ഷാധികാരിയുമായ എൽസി സുകുമാരൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്‍റ് എ.ജി. രാജൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും വിവർത്തകനുമായ എ.പി. കുഞ്ഞാമു പ്രഭാഷണം നടത്തി.