കുഴൽപ്പണ കവർച്ച സംഘത്തെ അതിസാഹസികമായി പിടികൂടി
Sunday, September 22, 2024 4:35 AM IST
പേരാമ്പ്ര: കുഴൽപ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേർന്ന് ആക്രമിച്ചു പണം തട്ടുന്ന കവർച്ച സംഘത്തെ വലയിലാക്കി പേരാമ്പ്ര പോലീസ്. പോണ്ടിച്ചേരി സ്വദേശികളായ വിനോദ് (21), മാരിയൻ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിൻ (35) എന്നിവരാണ് പിടിയിലായത്.

ബൈക്കിൽ എത്തുന്ന കുഴൽപ്പണ വിതരണക്കാരെ ഇവർ മർദിച്ചു ഇവരുടെ വാഹനത്തിൽ കയറ്റും. പിന്നീട് പണം മുഴുവനായും കൈക്കലാക്കി അവരെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി. സെപ്റ്റംബർ പത്തിന് സമാന രീതിയിൽ കടമേരി സ്വദേശി ജൈസൽ എന്നയാളെ ആക്രമിച്ചു ഏഴ് ലക്ഷം രൂപ കവർന്നു വെള്ളിയൂരിൽ ഉപേക്ഷിച്ചിരുന്നു.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജമായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെയാണ് മാഹിയിലെ ലോഡ്ജിൽ നിന്നു പ്രതികളെ പിടികൂടിയത്.

പേരാമ്പ്ര ഡിവൈഎസ്പി കെ.കെ. ലതീഷ്, ഇൻസ്‌പെക്ടർ പി. ജംഷിദ് എന്നിവരുടെ നിർദേശ പ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഷമീർ, എസ്‌സിപിഒമാരായ സി.എം. സുനിൽ കുമാർ, വിനീഷ്, സിപിഒ വി.സി. ശ്രീജിത്ത്‌ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.