ഇഎസ്എ: പ്രതിഷേധം ശക്തം
Sunday, September 22, 2024 4:35 AM IST
കോടഞ്ചേരി: കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യു ഭൂമി പോലും ഇഎസ്എയുടെ പരിധിയിലാക്കാമെന്ന വ്യാമോഹം വെറും പാഴ് കിനാവാണെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴികെയിൽ പറഞ്ഞു. ഇഎസ്എയിൽ ജനങ്ങളുടെ ആശങ്ക പൂർണമായും അകറ്റണമെന്ന് ആവശ്യപ്പെട്ട് കിഫ കോടഞ്ചേരിയിൽ ആരംഭിച്ച സമര കേരളം എന്ന സമരപരമ്പര
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് കേരള സർക്കാരിന്‍റെ പ്രഖ്യാപിത നിലപാടിൽ കാണിക്കുന്ന കള്ളക്കളികൾ അവസാനിപ്പിക്കും. മലയോര ജനതയെ പ്രാകൃത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നീക്കം ഏതു വിധേനയും തടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ ഉള്ളത് ബയോഡേറ്റ ബോർഡിന്‍റെ സൈറ്റിലുണ്ട്. എന്നാൽ കാലാവസ്ഥ വ്യതിയാനം വകുപ്പിന്‍റെ സൈറ്റിലൂടെ കേരളസർക്കാർ പുറത്തുവിട്ട നിയമസാധ്യത പോലുമില്ലാത്ത മാപ്പ് കേരളത്തിലെ മലയോര ജനതയോട് പ്രതിബദ്ധത ഉണ്ടെങ്കിൽ പിൻവലിച്ച് ജനവാസ മേഖലകളെ ഒഴിവാക്കി മാപ്പ് പുറത്തുവിടണമെന്നും അല്ലാത്തപക്ഷം കേരളം കണ്ടതിലെ ഏറ്റവും വലിയ സമരപരമ്പരയായിരിക്കും സമര കേരളമെന്ന് കിഫ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനോജ് കുംബ്ലാനി മുന്നറിയിപ്പ് നൽകി.

കിഫ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്‍റ് ജിജി വെള്ളാവൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് ചെമ്പകശേരി, കിഫ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് റോയി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി അങ്ങാടിയെ ജനസാഗരമാക്കി നിരവധിയാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.


‘ജനവാസമേഖലയെ പൂർണമായും ഒഴിവാക്കണം’

കൂടരഞ്ഞി: പരിസ്ഥിതിലോല മേഖലാ നിർണയത്തിനുള്ള കരടുരേഖയിൽ നിന്ന് ജനവാസമേഖലയെ പൂർണമായി ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ്- എം കൂടരഞ്ഞി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വില്ലേജുകളിലെ വനമേഖലയെയും റവന്യു മേഖലയെയും വിഭജിച്ച് ഫോറസ്റ്റ് വില്ലേജെന്നും റവന്യു വില്ലേജെന്നും തരംതിരിച്ച് വനപ്രദേശത്തെ മാത്രം ഇഎസ്എയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിലേക്ക് കത്തുകൾ അയച്ചു. കേരള കർഷക യൂണിയൻ -എം ജില്ലാ പ്രസിഡന്‍റ് ജോസ് പൈമ്പിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് ഷൈജു കോയിനിലം അധ്യക്ഷത വഹിച്ചു. അഗസ്റ്റ്യൻ ചെമ്പുകെട്ടിക്കൽ, മാണി വെള്ളോപ്പിള്ളിൽ, അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

കല്ലാനോട് എകെസിസി വഞ്ചനാദിനം ആചരിച്ചു

കൂരാച്ചുണ്ട്: പരിസ്ഥിതിലോല മേഖലയെ നിർണയിക്കുന്നതിനായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ളഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ കല്ലാനോട് സെന്‍റ് മേരീസ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു.

ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്ന പരാതി അയച്ചുകൊണ്ട് കൂരാച്ചുണ്ട് സെന്‍റ് തോമസ് ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. ജോയൽ കുമ്പുക്കൽ ഉദ്ഘാടനം ചെയ്തു.

ദാസ് കനാട്ട് അധ്യക്ഷത വഹിച്ചു. നിമ്മി പുതിയട്ടേൽ, റെജി കാനാട്ട്, വിജി വെട്ടിക്കുഴി, പ്രിൻസ് ജോസഫ്, ബേബി വെളിയംകുളം എന്നിവർ പ്രസംഗിച്ചു.