കാലത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ ആഹ്വാനം ചെയ്ത് എകെസിസി നേതൃസംഗമം
Sunday, September 22, 2024 4:20 AM IST
കോഴിക്കോട്: കാലത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് സഭയുടെയും സമുദായത്തിന്‍റെയും നാടിന്‍റെയും കെട്ടുറപ്പിനും നന്മയ്ക്കുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത ഗ്ലോബൽ സമിതി നേതൃസംഗമം. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

താമരശേരി രൂപതയിലെ എകെസിസി യൂണിറ്റ് ഭാരവാഹികൾ, മേഖല ഭാരവാഹികൾ, രൂപത നിർവാഹക സമിതി അംഗങ്ങൾ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, രൂപതാ പ്രതിസഭയിലെ അംഗങ്ങൾ എന്നിവരാണ് നേതൃ സംഗമത്തിൽ പങ്കെടുത്തത്.

സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നേതൃസംഗമത്തിൽ വിശദമായ ചർച്ച നടത്തി. ജനവിരുദ്ധമായ പരിസ്ഥിതി നിയമങ്ങൾ, വന്യജീവി ശല്യം, കാർഷിക പ്രതിസന്ധി, സാന്പത്തികമായി ഏറെ പിന്നാക്കമായിട്ടും സർക്കാർ ജോലികളിൽ നിന്നും അഭ്യസ്തവിദ്യരായ സമുദായത്തിലെ യുവാക്കൾ പിന്തള്ളപ്പെടുന്നത് തുടങ്ങിയ വിഷയങ്ങളിൽ കേരളം മാറിമാറി ഭരിക്കുന്ന സർക്കാരുകൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നേതൃസംഗമം കുറ്റപ്പെടുത്തി.

ജനവാസ മേഖലകളെ ഇഎസ്എ (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ)യിൽ നിന്നു ഒഴിവാക്കിയ ജിയോ കോഡിനേറ്റസ് മാപ്പ് കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്‍റെ സൈറ്റിൽ പ്രസിദ്ധീകരിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും ജനങ്ങൾക്ക് പരാതി നൽകാൻ അതിനുശേഷം 60 ദിവസം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇഎസ്എ പ്രദേശങ്ങൾ റവന്യൂ വില്ലേജുകളുടെ പേരിൽ അറിയപ്പെടരുത്. മറിച്ച് കേന്ദ്രം അനുവദിച്ചിട്ടുള്ള പഞ്ചായത്ത് തല വാർഡുകൾ അടിസ്ഥാന യൂണിറ്റ് ആക്കി വാർഡിലെ വനം മാത്രം ഉൾക്കൊള്ളുന്ന പ്രദേശങ്ങളുടെ ഇഎസ്എ മാപ്പുകൾ സമർപ്പിച്ചു പ്രശ്നം പരിഹരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമുദായ ഉന്നമനത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ന്യൂസ് 18 ചീഫ് അസോസിയേറ്റ് എഡിറ്റർ ടോം കുര്യാക്കോസ്, കാലിക വിഷയങ്ങളിൽ സമുദായ നേതൃത്വത്തിന്‍റെ പങ്ക് എന്ന വിഷയത്തിൽ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറന്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു.


പൊതുസമ്മേളനം താമരശേരി രൂപത അധ്യക്ഷനും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ എകെസിസി കൂടുതൽ കരുത്തോടെ പ്രവർത്തിക്കണമെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആഹ്വാനം ചെയ്തു.

എകെസിസി രൂപതാ പ്രസിഡന്‍റ് ഡോ. ചാക്കോ കാളംപറന്പിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറന്പിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപതാ ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, ഫൊറോന ഡയറക്ടർ ഫാ. സൈമണ്‍ കിഴക്കേകുന്നേൽ, യൂണിറ്റ് ഡയറക്ടർ ഫാ. പോൾ കുരീക്കാട്ടിൽ, ഗ്ലോബൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ,

ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്‍റുമാരായ രാജേഷ് ജോണ്‍, കെ.പി. സാജു, ബെന്നി ആന്‍റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം ബേബി കിഴക്കേഭാഗം, രൂപതാ വൈസ് പ്രസിഡന്‍റ് അൽഫോൻസ,

വിമൻസ് കോ ഓർഡിനേറ്റർ ഷില്ലി സെബാസ്റ്റ്യൻ, രൂപത ട്രഷറർ സജി കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. സമാപനയോഗത്തിനുശേഷം, ഇഎസ്എ കരടു വിജ്ഞാപനത്തിലെ അപാകതകൾക്കെതിരേ എകെസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും നടത്തി.

ഇഎസ്എ: ജനവാസ മേഖലയെ ഒഴിവാക്കണം- മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

കോഴിക്കോട്: ജനവാസമേഖലകളെ ഒഴിവാക്കിയ ഇഎസ്എ മാപ്പ് ഉടൻ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കാതോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റും താമരശേരി ബിഷപുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഇഎസ്എ സംബന്ധമായി കേന്ദ്രത്തിനു സമർപ്പിക്കുവാൻ സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പിൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം- ബിഷപ് ആവശ്യപ്പെട്ടു.