റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Sunday, September 22, 2024 4:20 AM IST
കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നു എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നരികുനി കണ്ടോത്ത്പാറ സ്വദേശി മനയിൽ തൊടുകയിൽ ഇ.സി. മുഹമ്മദ് ഷഹ്വാൻ (33), പുല്ലാളൂർ പുനത്തിൽ ഹൗസിൽ പി. മിജാസ് (28) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ വി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗണ്‍ അസി. കമ്മീഷണർ ടി.കെ. അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേർന്നാണ് പിടികൂടിയത്.

ന്യൂഡൽഹിയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്നു കൊണ്ടു വന്നത്. കോഴിക്കോട്, ബാലുശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ചു വിൽപനക്കായി എത്തിച്ച 481 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപ വില വരും. പിടിയിലായവർ മുന്പ് കോഴിക്കോട് ജില്ലയിൽ ബസ് ഡ്രൈവർ, കണ്ടക്ടർ ജോലി ചെയ്തിരുന്നവരാണ്. രണ്ടു പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.


ബസിലെ ജോലി നിർത്തി ഇവർ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഷഹ്വാന്‍റെ പേരിൽ ബാലുശേരി സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം ഉൗർജ്ജിതമാക്കുമെന്ന് ടൗണ്‍ പോലീസ് ഇൻസ്പെക്ടർ പി.ജിതേഷ് പറഞ്ഞു.

ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എസ്ഐ കെ.അബ്ദുറഹ്മാൻ, അനീഷ് മൂസ്‌സേൻവീട്, കെ.അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുണ്‍ കുമാർ, എം.കെ. ലതീഷ്, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, പി. അഭിജിത്ത്,

ഇ.വി. അതുൽ, പി.കെ. ദിനീഷ്, കെ.എം. മുഹമദ് മഷ്ഹൂർ, ടൗണ്‍ സ്റ്റേഷനിലെ എസ്ഐമാരായ കെ.ടി. സബീർ, ജെയ്ൻ, സൂരജ്, എഎസ്ഐ സജീവൻ, ബിനിൽ കുമാർ, ജിതേന്ദ്രൻ, പ്രബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.