എൻ.ബി. കൃഷ്ണക്കുറുപ്പ് മനുഷ്യത്വത്തിനുടമ: ഗോവ ഗവർണർ
Sunday, September 22, 2024 4:20 AM IST
കോഴിക്കോട്: മനുഷ്യന്‍റെ മഹത്വമെന്നതു മനസിന്‍റെ മഹത്വമാണെന്നും എൻ.ബി. കൃഷ്ണക്കുറുപ്പ് ആ മഹത്വം കൊണ്ട് സമസ്തമേഖലയെയും കീഴടക്കിയ ആളാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

പാരഗണ്‍ സിഇഒ സുമേഷ് ഗോവിന്ദിന് എൻ.ബി. കൃഷ്ണക്കുറുപ്പ് സ്മാരക പുരസ്കാരം സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാമേഖലയിലും മൂല്യങ്ങളുടെ കാവൽക്കാരായി ചിലരുണ്ടാവണം. അത്തരം സർഗാത്മക ന്യൂനപക്ഷമാണ് മാറ്റങ്ങളുണ്ടാക്കിയത്.

കൃഷ്ണക്കുറുപ്പ് അത്തരത്തിൽ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു. ഹോട്ടൽ മേഖലയും സിനിമാമേഖലയും ഉൾപ്പെടെ സമസ്ത മേഖലയിലുള്ളവരുടെയും വിശ്വാസം ആർജ്ജിച്ച് അവരിലേക്ക് സ്വയം സ്വാംശീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചതായും ശ്രീധരൻ പിള്ള പറഞ്ഞു.


പാരഗണ്‍ എന്നത് ചെരുപ്പുമാത്രമല്ല, അതിനു രുചി എന്ന അർത്ഥം കൂടിയുണ്ടെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചയാളാണ് സുമേഷ് ഗോവിന്ദെന്നും അദ്ദേഹം പറഞ്ഞു. എംവിആർ കാൻസർ സെന്‍റർ ചെയർമാൻ സിഎൻ വിജയകൃഷ്ണൻ അധ്യക്ഷനായി. പി.വി. ചന്ദ്രൻ, ഇ. അനീഷ് കുമാർ, എൻ.ബി. രാധാകൃഷ്ണൻ, പുത്തൂർ മഠം ചന്ദ്രൻ, അഡ്വ. എം. രാജൻ എന്നിവർ സംസാരിച്ചു.