ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് ഭാര്യ
Sunday, September 22, 2024 4:20 AM IST
കോഴിക്കോട് : ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതി കള്ളക്കേസെന്ന് കാണിച്ച് ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തലക്കുളത്തൂര്‍ അന്നശേരി കോളിയോട്ട് താഴം സ്വദേശിനിയാണ് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം.

ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ കത്തിയുമായി കടന്നുവന്ന് കഴുത്ത് മുറുകി പിടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്റെ കൈ തട്ടി മാറ്റുന്നതിനിടയില്‍ കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഭര്‍ത്താവ് കൊല വിളിയുമായി എത്തി .

ഈ അവസരത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ഭര്‍ത്താവ് ആക്രോശിച്ചു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി. ആളുകള്‍ അടുത്തെത്തിയെന്ന് മനസിലാക്കിയ ഭര്‍ത്താവ് ഈ സമയം സ്വന്തം വീട്ടില്‍ മുറിയില്‍ കതകടച്ചിരുന്നു.

അര മണിക്കൂറിന് ശേഷം ഭര്‍ത്താവ് മുറിയില്‍നിന്നും പുറത്തേക്ക് വന്നു. ഈ സമയം വിവരം അന്വേഷിക്കാന്‍ എത്തിയ സഹോദരന്റെ മകനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. വീണ്ടും മുറിയില്‍ പോയി സ്വയം ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിക്കുകയാണ് ഉണ്ടായതെന്ന് ഭാര്യ പറയുന്നു. വിവരം അറിഞ്ഞ് എലത്തൂര്‍ പോലീസ് സ്ഥലത്ത് എത്തി.


ഭര്‍ത്താവിനെ ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇതിനിടെ ഭാര്യയാണ് ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിച്ചതെന്ന് അവിടെ കൂടി നിന്നവരോടും പിന്നീട് പോലീസിനോടും പറഞ്ഞു. പോലീസ് എത്തും മുന്‍പേ ചോര കാണിച്ച് തന്നെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് തന്റെ പേരില്‍ കേസുണ്ടെന്ന് അറിയുന്നത് . ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴുത്തിന് നേരെ കത്തി കാണിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു . കത്തി കൊണ്ട് മുറിവേറ്റതിനാല്‍ വ്യാഴാഴ്ച ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരു മാസം മുന്‍പ് ഭര്‍ത്താവ് തന്നെയും മകളെയും മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ കേസ് ഇപ്പോള്‍ നിലവിലുണ്ട്. കഴിഞ്ഞ ഒന്പതു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും പീഡനം അനുഭവിക്കുകയാണെന്ന് വീട്ടമ്മ പറഞ്ഞു.