അനധികൃത കെട്ടിട നമ്പർ കേസിലെ വിധി: കോര്‍പറേഷന്‍ സെക്രട്ടറിയെ പുറത്താക്കണമെന്ന് യുഡിഎഫ്
Sunday, July 7, 2024 5:10 AM IST
കോഴിക്കോട്: കോർപറേഷനിൽ അനധികൃത കെട്ടിട നമ്പർ കേസിലെ പ്രതികളെ തിരിച്ചെടുക്കാനുള്ള കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി അഭിപ്രായപ്പെട്ടു.

ഇത് ഗുരുതര മായ വീഴ്ചയും കൃത്യവിലോപവുമാണ്. തട്ടിപ്പില്‍ കോർപറേഷൻ സെക്രട്ടറിക്കും മേയര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഭരണനിർവഹണത്തിലുള്ള ഗുരുതരമായ വീഴ്‌ചയും അനാസ്ഥയും കെടുകാര്യസ്ഥതയും പരിഗണിച്ച് കോർപറേഷൻ സെക്രട്ടറിയെ പുറത്താക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

സസ്പെൻഡ് ചെയ്യുമ്പോൾ നടപടിക്രമവും മുനിസിപ്പൽ ചട്ടവും കൃത്യമായി പാലിച്ചില്ല എന്നതാണ് ഇവരെ തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ കണ്ടെത്തിയത്. ഇത് സെക്രട്ടറിയുടെ വീഴ്ചയായി യുഡിഎഫ് കരുതുന്നു. ഏതൊരു ജീവനക്കാരനെയും സസ്പെൻഡ് ചെയ്യാൻ മേയറുടെ നിർദേശപ്രകാരം സെക്രട്ടറി തീരുമാനം നടപ്പാക്കുകയാണ് വേണ്ടത്.


എന്നാൽ ഇവിടെ സെക്രട്ടറിയുടെ തീരുമാനം മേയർ ശരിവയ്ക്കുന്നു എന്നാണ് ഫയലിൽ കാണുന്നത്. കെട്ടിട നമ്പർ സംബന്ധിച്ചുള്ള കേസ് രണ്ടാം വർഷത്തിലേക്ക് എത്തിനിൽക്കുമ്പോൾ നിയമനടപടിയും പോലീസ് നടപടിയും ഒരിഞ്ചും മുന്നോട്ടു പോയിട്ടില്ല. 200 ലേറെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി എന്നാണ് കോർപറേഷൻ നിഗമനം.

അതേസമയം സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയിൽ 4,427 കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോർപറേഷന് വമ്പിച്ച നഷ്ടം വരുത്തിയതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ സെക്രട്ടറിക്കു കഴിയില്ലെന്നും കുറ്റപ്പെടുത്തി. വിഷയത്തില്‍ മേയറും ഭരണമുന്നണി നേതൃത്വവും രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.