പതിമൂന്നുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 23 വര്‍ഷം കഠിന തടവ്
Saturday, July 27, 2024 5:28 AM IST
പെരിന്തല്‍മണ്ണ: പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ 23 വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം.

2021ല്‍ കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പാങ്ങ് അയ്യത്തന്‍പാറ കെളമ്പ്രത്തൊടി ഗിരീഷ് (48) നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

ഗിരീഷ് 2016ല്‍ അര്‍ധരാത്രിയില്‍ അതിജീവിതയുടെ വീടിന്‍റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കുകയും 2018 മേയ് വരെ പല ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡനം തുടര്‍ന്നതായാണ് കേസ്.


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 23 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതി പിഴ അടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണം.

കൊളത്തൂര്‍ ഇന്‍സ്പെക്ടറായിരുന്ന എന്‍. ബിശ്വാസ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. 11 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.