നെല്‍കൃഷിയെ തൊട്ടറിഞ്ഞ് വിദ്യാര്‍ഥികള്‍
Friday, July 26, 2024 5:09 AM IST
കരുവാരകുണ്ട്: പാഠഭാഗങ്ങള്‍ക്ക് ഒരു ദിനം അവധി നല്‍കി നെല്‍കൃഷിയെ പറ്റി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. കരുവാരകുണ്ട് നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ചോക്കാട് സീഡ് ഫാമിലെ പാടത്തേക്കെത്തിയത്. പാഠപുസ്തകങ്ങളില്‍ മാത്രമറിഞ്ഞിരുന്ന പാടമറിവുകള്‍ നേരിട്ടനുഭവിക്കാനും അറിയാനുമവര്‍ക്കിത് അവസരമേകി.

പേന പിടിച്ച കൈകള്‍ ചേറ്റില്‍ താഴ്ത്തി നെല്‍ കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ അഭ്യസിച്ചു. പാടത്തിറങ്ങി ഞാറ് നട്ടതും കൃഷിപ്പണിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ടറിഞ്ഞതും കുട്ടികള്‍ക്ക് നവ്യാനുഭവമായി. നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയുടെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ സീഡ് ഫാം സന്ദര്‍ശിച്ചത്.


അധ്യാപകരും വിദ്യാര്‍ഥികളും നടീല്‍ തൊഴിലാളികളും ഒരുമിച്ച സംഗമം ശ്രദ്ധേയമായി. അധ്യാപകരായ സി.സുബ്രഹ്മണ്യന്‍, എം. വിലാസിനി, വി.ബി. സിന്ധു വിദ്യാര്‍ഥികളായ എം.കെ. അനമി, അഥിന അക്ബറലി, പി.കെ അഫ്ഷിന്‍, ഷാദിന്‍ നേതൃത്വം നല്‍കി.