വ്യാജ രേഖയുണ്ടാക്കിയ ജീവനക്കാരനെതിരേ നടപടിയെടുക്കാനുള്ള അധികൃതരുടെ വിമുഖത ചര്‍ച്ചയാകുന്നു
Friday, July 26, 2024 5:04 AM IST
മഞ്ചേരി: പയ്യനാട് ഹോമിയോ ആശുപത്രിയില്‍ സേവനങ്ങള്‍ക്കായി രോഗികളില്‍ നിന്നും ഈടാക്കുന്ന തുക സ്വന്തം ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അടപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയും പരാതി ഉയര്‍ന്നതോടെ വിരമിച്ച സൂപ്രണ്ടിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കുകയും ചെയ്ത ജീവനക്കാരനു മേല്‍ നടപടി വൈകുന്നതില്‍ പരക്കെ ആക്ഷേപം.

ഒപി ടിക്കറ്റിനും ലാബില്‍ നിന്നുള്ള വിവിധ പരിശോധനകള്‍ക്കുള്ള ഫീ ആയും രോഗികള്‍ നല്‍കുന്ന പണമാണ് ഓഫീസിലെ ക്ലാര്‍ക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഇക്കാര്യം സഹജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ മുന്‍ സൂപ്രണ്ടിന്‍റെ ഉത്തരവുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഉത്തരവിന്‍റെ കോപ്പി കാണിക്കാന്‍ ക്ലാര്‍ക്ക് തയാറായില്ല.

വിഷയം ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയിലെത്തിയതോടെ ഉത്തരവിന്‍റെ കോപ്പി ഹാജരാക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാനായില്ല. തുടര്‍ന്ന് ഹാജരാക്കിയ രേഖ മുന്‍സൂപ്രണ്ടിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ മുന്‍ സൂപ്രണ്ട് ഡോ. വി. അനില്‍കുമാര്‍ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒ മുഖേന തിരുവനന്തപുരം ഹോമിയോപതി ഡയറക്ടറേറ്റിനും ഇക്കഴിഞ്ഞ അഞ്ചിന് പരാതി നല്‍കിയിരുന്നു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറും കഴിഞ്ഞ ശനിയാഴ്ച എസ്പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എസ്പി ഓഫീസ് മടിക്കുന്നുവെന്നാണ് ആരോപണം. ഹോമിയോപതി ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് പരാതി ലഭിക്കാതെ നടപടിയെടുക്കാനാവില്ലെന്നാണ് പോലീസ് ഭാഷ്യം.


2021 ഡിസംബര്‍ 22ന് ഉത്തരവ് ഇറക്കിയെന്നാണ് രേഖയിലുള്ളത്. എന്നാല്‍ അന്ന് ലാബ് സേവനങ്ങള്‍ ആശുപത്രിയില്‍ ലഭ്യമായിട്ടില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഉത്തരവില്‍ ചാര്‍ത്തിയ ഒപ്പ് തന്‍റേതല്ലെന്നാണ് മുന്‍സൂപ്രണ്ടിന്‍റെ വാദം. ഉത്തരവില്‍ മുന്‍സൂപ്രണ്ടിന്‍റെ ഒപ്പിനു പുറമെ ആശുപത്രിയിലെ കുക്ക് അടക്കമുള്ള ആറ് ജീവനക്കാരുടെ ഒപ്പുകള്‍ കൂടിയുണ്ട്.

2021 ഡിസംബര്‍ 30ന് നാലാമതായി ഒപ്പിട്ട സി. പി. മുരളീധരനു താഴെ അഞ്ചാമതായി വി. അബ്ദുല്‍ ഹമീദ് ഒപ്പിട്ടിരിക്കുന്നത് പത്തു ദിവസം മുമ്പാണെന്നതും സംശയം ജനിപ്പിക്കുന്നു. മൂന്നാമതായി ഒപ്പിട്ടിരിക്കുന്നത് ആരോപണ വിധേയനായ ക്ലാര്‍ക്ക് തന്നെയാണ്. കയ്യക്ഷരത്തിലുള്ള സാമ്യതയും ശ്രദ്ധേയമാണ്.

ഉത്തരവ് പരിശോധിക്കാതെ ജീവനക്കാരെ ന്യായീകരിക്കുന്ന ഹോമിയോ സൂപ്രണ്ടിന്‍റെ നടപടി തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയും മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.