പീഡനക്കേസില്‍ 58 കാരന് 11 വര്‍ഷം തടവ്
Thursday, July 25, 2024 5:12 AM IST
നിലമ്പൂര്‍: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിയെട്ടുകാരന് 11 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് മുമ്മുള്ളി അമ്പലക്കല കാരിക്കുഞ്ഞിനെതിരേയാണ് ശിക്ഷ വിധിച്ചത്.

നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. പരാതിക്കാരി താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറി ലൈംഗികാക്രമണം നടത്തിയെന്നാണ് കേസ്. നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ശശികുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.


പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.