പ്ലസ് വണ്‍ പ്രവേശനം നേടിയ ഒന്നാം ഓപ്ഷന്‍കാര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ സാധിക്കാതെ വലയുന്നു
Thursday, July 25, 2024 5:12 AM IST
നിലമ്പൂര്‍: ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷം ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ അവസരം ഒരുക്കിയിരുന്നു.

എന്നാല്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ മാറാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു മുതല്‍ താഴേക്ക് ഓപ്ഷനില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മുമ്പ് നല്‍കിയ ഒന്നാം ഓപ്ഷന്‍ മാത്രമല്ല ഏത് ഇഷ്ട കോമ്പിനേഷനിലേക്കും ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ നല്‍കാം എന്നതാണ് വിരോധാഭാസം.

അപേക്ഷ നല്‍കിയപ്പോള്‍ സംഭവിച്ച പാകപ്പിഴകളോ അല്ലെങ്കില്‍ നിലവില്‍ ലഭിച്ച കോമ്പിനേഷനില്‍ അഭിരുചി ഇല്ലായ്മയോ, നിലവില്‍ പ്രവേശനം കിട്ടിയ സ്കൂളിനോട് ഉള്ള താല്പര്യക്കുറവോ ഉണ്ടെങ്കില്‍ ഒന്നാം ഓപ്ഷനില്‍ അഡ്മിഷന്‍ ലഭിച്ചു എന്ന് ഒറ്റക്കാരണത്താല്‍ അവരെ ട്രാന്‍സ്ഫര്‍ പ്രക്രിയയില്‍ നിന്നു മാറ്റി നിര്‍ത്തുന്നത് വിവേചനപരമാണ്. മുന്‍വര്‍ഷങ്ങളില്‍ ഇവരെ പരിഗണിച്ചും രണ്ടാം ട്രാന്‍സ്ഫര്‍ വിളിച്ചിരുന്നു.


ഇത്തവണ ആ തരത്തിലുള്ള ട്രാന്‍സ്ഫര്‍ അവസരം നല്‍കിയാല്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയവര്‍ക്ക് അതൊരു ആശ്വാസമായേനെ. പക്ഷേ അങ്ങനെയൊരു അവസരം ലഭ്യമാകുമോ എന്നു പോലും അറിയാതെ വിദ്യാര്‍ഥികള്‍ മനോവിഷമത്തിലായിരിക്കുകയാണ്. ജൂണ്‍ 24 ന് നേരത്തെ തന്നെ ക്ലാസ് തുടങ്ങി വകുപ്പ് കൈയടി നേടിയെങ്കിലും ശാസ്ത്രീയമായ പഠനം നടത്താതെയുള്ള നിരവധി അലോട്ട്മെന്‍റുകള്‍ സ്കൂളുകളില്‍ ക്ലാസുകള്‍ കാര്യക്ഷമമാക്കുന്നില്ല.

എല്ലാ വിദ്യാര്‍ഥികളും ക്ലാസില്‍ എത്തിയാല്‍ മാത്രമേ സയന്‍സ്, കൊമേഴ്സ് പോലുള്ള ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ അടിസ്ഥാന പഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഫലത്തില്‍ പല തവണ അധ്യാപകര്‍ പഠഭാഗങ്ങള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുകയും വേണം.