നിപ: മെഗാസര്‍വേ പൂര്‍ത്തിയായി
Thursday, July 25, 2024 5:06 AM IST
പാണ്ടിക്കാട് :പാണ്ടിക്കാട്ട് നിപ ബാധിച്ച് പതിനാലുവയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് പാണ്ടിക്കാട് പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്‍റെ മെഗാസര്‍വേ പൂര്‍ത്തിയായി. 300 ആരോഗ്യവകുപ്പ് ജീവനക്കാര്‍ മൂന്ന് ദിവസങ്ങളിലായി 15000 വീടുകളിലാണ് സര്‍വേ നടത്തിയത്.

പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായിരുന്നു സര്‍വേ. കുട്ടിയുമായി സമ്പര്‍ക്കമുണ്ടോ, പനി ലക്ഷണങ്ങള്‍ ഉണ്ടോ, വീടിനടുത്ത് നിപ രോഗം ബാധിക്കാനുള്ള സാഹചര്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയുടെ ഭാഗമായി നടന്നത്.

പാണ്ടിക്കാട് പഞ്ചായത്തില്‍ മാത്രം 300 പേരടങ്ങുന്ന ടീം 150 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു സര്‍വേ പൂര്‍ത്തിയാക്കിയത്. ആള്‍താമസമുള്ള വീടുകളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സര്‍വേ മൂന്ന് ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കിയ സംഘത്തെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു.ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.കെ. റാബിയത്ത് അധ്യക്ഷയായിരുന്നു.


സ്ഥിരം സമിതി അധ്യക്ഷ വി. ആയിശുമ്മ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫെമിന, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വി.വി. ദിനേശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് അമ്പ്രക്കാട്ട്, കെ.പി. പ്രേമലത, കെ. വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.